തലശ്ശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വിചാരണയ്ക്കിടെ മൊഴിമാറ്റിയ മാതാപിതാക്കള്‍ക്ക് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ സമന്‍സ്. ഈ മാസം 15ന് ഹാജരായി വിശദീകരണം നല്‍കാനാണ് തലശ്ശേരി ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദ് നോട്ടീസ് നല്‍കിയത്.
വിചാരണവേളയില്‍ പ്രതിയായ വൈദികനെ രക്ഷിക്കാന്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മാതാപിതാക്കള്‍ മൊഴി നല്‍കിയതായി വിധിന്യായത്തില്‍ കോടതി വ്യക്തമാക്കിയിരുന്നു. വൈദികന്റെ പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും കൂത്തുപറമ്പിലെ കൃസ്തുരാജ ഹോസ്പിറ്റലില്‍ പ്രസവിക്കുകയും ചെയ്തിരുന്നു.
ഐപിസി 164 വകുപ്പ് പ്രകാരം മജിസ്ട്രേറ്റിന് നല്കിയ മൊഴിയില്‍ തനിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് പെണ്‍കുട്ടിയും മാതാപിതാക്കളും മൊഴി നല്‍കിയിരുന്നു. എന്നാല്‍, വിചാരണവേളയില്‍ ഇതിന് വിരുദ്ധമായ മൊഴിയാണ് നല്‍കിയത്. മാതാപിതാക്കള്‍ നല്കുന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടി. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മൊഴിമാറ്റല്‍. ഇരുപത് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് മുഖ്യപ്രതി റോബിന് വടക്കുഞ്ചേരി ഇപ്പോള്‍ ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: