ന്യൂദല്‍ഹി: വ്യാപാരരംഗത്ത് ഇന്ത്യക്കുള്ള നികുതിയിളവ് അമേരിക്ക നീക്കം ചെയ്യുന്നത് രാജ്യത്തിന് തിരിച്ചടിയാവില്ലെന്ന് കേന്ദ്രം. രാജ്യത്തിന് നല്കി വരുന്ന നികുതിയിളവ് അമേരിക്ക പിന്‍വലിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം.
യുഎസ് വ്യാപാര പദ്ധതിയായ ജിഎസ്പി പ്രകാരം 560 കോടി ഡോളര്‍ വിലമതിക്കുന്ന ഉത്പന്നങ്ങളാണ് രാജ്യം കയറ്റി അയയ്ക്കുന്നത്. അതില്‍ 190കോടി ഡോളറാണ് ഇളവ് ലഭിക്കുകയെന്ന് സാമ്പത്തിക സെക്രട്ടറി അനൂപ് വാധ്വാന്‍ പറഞ്ഞു.
ഓര്‍ഗാനിക് രാസപദാര്‍ഥങ്ങളും അസംസ്കൃത വസ്തുക്കളുമാണ് പ്രധാനമായും ഇന്ത്യയില്‍ നിന്ന് കയറ്റി അയയ്ക്കുന്നത്. രാജ്യത്ത് നിന്നുള്ള പാലുത്പന്നങ്ങളുടെയും ചികിത്സാ ഉപകരണങ്ങളുടെയും ഇറക്കുമതി തീരുവ കുറയ്ക്കണമെന്നാണ് യുഎസിന്റെ ആവശ്യം. ഇന്ത്യ അതിന് തയാറാകാത്ത സാഹചര്യത്തിലാണ് അമേരിക്കയുടെ നടപടി. അറുപത് ദിവസത്തിന് ശേഷം ഇത് നിലവില്‍ വരുമെന്ന് യുഎസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: