ബലാക്കോട്ട്: പുലര്‍ച്ചെ വലിയ സ്ഫോടന ശബ്ദങ്ങള്‍ കേട്ടാണ് ഉണര്‍ന്നതെന്ന് ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പിലെ വിദ്യാര്‍ഥി. ഫെബ്രുവരി 26ന് പുലര്‍ച്ചെയായിരുന്നു അത്. അടുത്ത ദിവസം പാക് പട്ടാളം വന്നാണ് കുറേപ്പേരെ ഒഴിപ്പിച്ചത്. അവിടെ ഒരു പാട് പേര് ഉണ്ടായിരുന്നു. കുറേപ്പേരെ സൈന്യം ഒഴിപ്പിച്ചു. ബാക്കിയുള്ളവര്‍ക്ക് എന്തുപറ്റിയെന്ന് അറിയില്ല. ജെയ്ഷെ കേന്ദ്രത്തിലുണ്ടായിരുന്ന വിദ്യാര്‍ഥി പറഞ്ഞതായി ഒരു ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ബലാക്കോട്ടിലെ ഒരു കെട്ടിടത്തില്‍ ഉറങ്ങുകയായിരുന്നു വിദ്യാര്‍ഥിയും മറ്റു ചിലരും. അപ്പോഴാണ് വലിയ സ്ഫോടന ശബ്ദം കേട്ടത്.ഭയന്നുവിറച്ചാണ് ഉണര്‍ന്നത്. പിന്നെ ശബ്ദമൊന്നും കേട്ടില്ല. ഭൂമി കുലുക്കം പോലെയായിരുന്നു അത്. അടുത്ത ദിവസം മുതല്‍ അവിടെ ഉണ്ടായിരുന്നവരോട് വീട്ടിലേക്ക് മടങ്ങാന്‍ സൈന്യം പറയുന്നുണ്ടായിരുന്നു.അവര്‍ തങ്ങളെ മറ്റൊരു സുരക്ഷിത സ്ഥലത്തേക്ക് കൊണ്ടുപോയി.
പഠിച്ചിരുന്ന സ്ഥലത്ത് ധാരാളം പേരുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് എന്തുപറ്റിയെന്ന് അറിയില്ല. വിദ്യാര്‍ഥി പറഞ്ഞതായി ബന്ധു ഇംഗ്ലീഷ് പത്രത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ബലാക്കോട്ടിലെ ജെയ്ഷെ ക്യാമ്പിലെ നാലു കെട്ടിടങ്ങളാണ് സ്ഫോടനത്തില്‍ തകര്‍ത്തതെന്നാണ് സൂചന. ഐഎസ്ഐയിലെ കേണല്‍ സലീം ക്വാറിയും ജെയ്ഷെ പരിശീലകന് മൗലാന മൊയിനും മൗലാന മസൂദ് അസറിന്റെ അടുത്ത ബന്ധുവും അടക്കം നിരവധി പേര് കൊപ്പെട്ടുവെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: