പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്ന് പിഎസ്ജി-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ പോരാട്ടം. ആദ്യ പാദത്തില്‍ യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാകും പിഎസ്ജി രണ്ടാം മത്സരത്തിനിറങ്ങുക. രണ്ടാം പാദത്തില്‍ പിഎസ്ജിയെ രണ്ടിലധികം ഗോളുകളുടെ വത്യാസത്തില്‍ തകര്‍ത്താല്‍ മാത്രമേ യുണൈറ്റഡിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാനാകു.
ആദ്യപാദത്തില്‍ പ്രസ്നെല്‍ കിബമ്പെയുടെയും (53), കൈലിയന്‍ എംബാപ്പെയുടെയും (60) ഗോളിലാണ് പിഎസ്ജി ജയിച്ചത്. നെയ്മര്‍, കവാനി, എംബാപെ സഖ്യം രണ്ടാം പാദത്തിലും താളം കണ്ടെത്തിയാല്‍ പിഎസ്ജിക്ക് കാര്യങ്ങള്‍ എളുപ്പമാകും. മറുനിരയില്‍ യുണൈറ്റഡ് മുന്നേറ്റതാരം അലക്സിസ് സാഞ്ചസ് പരിക്കിന്റെ പിടിയിലാണ്. താരത്തിന് രണ്ടു മാസത്തെ വിശ്രമം അനുവതിച്ചെന്നാണ് സൂചന. സസ്പെന്ഷെന് മൂലം മധ്യനിരതാരം പോള്‍ പോഗ്ബയും രണ്ടാം പാദത്തിനിറങ്ങില്ല.
മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബായ റോമ, പോര്‍ട്ടോയെ നേരിടും. ആദ്യ പാദത്തില്‍ പോര്‍ട്ടോയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു. രണ്ടാം പാദത്തില്‍ പോര്‍ട്ടോയെ സമനിലയില്‍ തളച്ചാല്പോലും ഇറ്റാലിയന്‍ ടീമിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: