മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരിയായ ദന്തഡോക്ടറുടെ മൃതദേഹം വെട്ടി നുറുക്കി സ്യൂട്കെയ്സിനുള്ളിലാക്കിയ നിലയില്‍ കണ്ടെത്തി. പ്രീതി റെഡ്ഡി എന്ന 32കാരിയുടെ മൃതദേഹമാണ് സൂട്ട്കെയ്സിനുള്ളിലാക്കിയ നിലയില്‍ കാറിനുള്ളില്‍നിന്നും കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച മുതല്‍ പ്രീതി റെഡ്ഡിയെ കാണാനില്ലന്ന് പരാതി ലഭിച്ചിട്ടുണ്ട്. ജോര്‍ജ് സ്ട്രീറ്റിലെ ഒരു റസ്റ്റോറന്റിലാണ് ഇവരെ അവസാനമായി കണ്ടതെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ച ഇവരുടെ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിലുണ്ടായിരുന്ന സൂട്ട്കെയ്സിനുള്ളില് മൃതദേഹം കണ്ടെത്തിയത്. ശരീരമാകെ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം.
കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനാണ് പ്രീതി ഇവിടെ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെ 11 മണിക്കാണ് ഇവര്‍ വീട്ടുകാരുമായി ഒടുവില്‍ ഫോണില്‍ ബന്ധപ്പെട്ടത്. വൈകാതെ വീട്ടിലെത്തുമെന്ന് പറഞ്ഞെങ്കിലും കാണാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം പ്രീതിയുടെ മരണം പുറത്തു വന്നതിന് പിന്നാലെ അവരുടെ മുന്‍ കാമുകനെ റോഡപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രീതിയും ഇയാളും മാര്‍ക്കറ്റ് സ്ട്രീറ്റിലുള്ള ഒരു ഹോട്ടലിലാണ് ഞായാറാഴ്ച വരെ താമസിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രീതി റെഡ്ഡിയുടെ തിരോധാനവും മരണവും ഒട്ടേറെ ദുരൂഹതകളുള്ളതാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: