കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തിനായി സിപിഎം നേതൃത്വം പി. ജയരാജനെ മത്സരിപ്പിക്കുന്നു. മണ്ഡലം കമ്മിറ്റി യോഗത്തിലാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണയായത്.
വടകര മമഡലത്തിലേക്ക് പി. സതീ ദേവിയുടേയും പി.എ. മുഹമ്മദ് റിയാസിന്റേയും. വി. ശിവദാസിന്റേയും പേരുകള്‍ ഉയര്‍ന്നെങ്കിലും അവസാനം ജയരാജനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പില്‍ വപടകര മണ്ഡലം പാര്‍ട്ടിക്ക് നഷ്ടമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ജനയരാജന് നറുക്കം വീഴുന്നത്.
അതേസമയം കോഴിക്കോട് മണ്ഡലത്തില്‍ എ.പ്രദീപ് കുമാര്‍ എംഎല്‍എ സ്ഥാനാര്‍ത്ഥിയാകും. ഈ സ്ഥാനത്തേക്ക് ശക്തമായി കേട്ടിരുന്ന ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസിനെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയതിനെ തുടര്‍ന്നാണ് പ്രദീപ് കുമാര്‍ പട്ടികയില്‍ ഇടം നേടിയത്. ഇന്നസെന്റിന് സീറ്റ് നല്‍കുമെന്നും സൂചനയുണ്ട്. വീണ്ടും മത്സരിക്കാന്‍ താത്പ്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇത്. എന്നാല്‍ ഈ സീറ്റിലേക്ക് പരിഗണിച്ചിരുന്ന പി.രാജീവിനെ എറണാകുളത്തു മത്സരിപ്പിക്കാനോ ഇന്നസെന്റിനെ എറണാകുളത്തേക്ക് മാറ്റി രാജീവിനെ ചാലക്കുടിയില്‍ മത്സരിപ്പിക്കാനോ സാധ്യത തെളിയുന്നുണ്ട്. നിലവിലുള്ള എംപിമാരില്‍ പി. കരുണാകരന് ഒഴിച്ചുള്ളവരെല്ലാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാസര്‍ഗോഡ് സീറ്റ് കെ.പി.സതീഷ് ചന്ദ്രനും ലഭിക്കും.
കൂടാതെ കോട്ടയം ജനതാദളില്‍ നിന്ന് മാറ്റി ഡാ. സിന്ധുമോള്‍ ജേക്കബിനെ മത്സരിപ്പിക്കും. കൊല്ലത്ത് കെ.എന്‍.ബാലഗോപാല്‍, പത്തനംതിട്ടയില്‍ വീണാജോര്‍ജ്ജ്, ആലപ്പുഴയില്‍ എ.എം. ആരിഫ്, മലപ്പുറത്ത് എസ്.എഫ്.ഐ നേതാവ് വി.പി സാനു എന്നിവരേയും മത്സരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: