മാള്‍ഡ: ബംഗാളില്‍ യുവതിയെ മാനഭംഗപ്പെടുത്തിയ ശേഷം തീവച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചു. തീപടരുന്നതിനിടെ യുവതി വിടാതെ പിടിച്ചതോടെ ഇയാള്‍ക്ക് രക്ഷപെടാന്‍ സാധിക്കാതെ മരിക്കുകയായിരുന്നു. അതേസമയം, പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭര്‍ത്താവിന്റെ മരണ ശേഷം രണ്ടു പെണ്‍മക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു യുവതി. മുപ്പത്തിയഞ്ചുകാരനായ ഇയാള്‍ യുവതി വീട്ടില്‍ ഒറ്റയ്ക്കാണെന്ന് ഉറപ്പാക്കിയ ഇയാള്‍ അതിക്രമിച്ചു കയറി ഇവരെ മാനഭംഗപ്പെടുത്തുകയും സംഭവം പുറത്തറിയാതിരിക്കാന്‍ യുവതിയെ തീവച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
തീ പടര്‍ന്നപ്പോള്‍ മനോധൈര്യം കൈവിടാത്ത യുവതി ആക്രമിയുടെ ദേഹത്ത് കടന്ന് പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പിടിക്കുകയും ചെയ്തു. വീട്ടില്‍ നിന്ന് രൂക്ഷ ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് സമീപവാസികള്‍ ഓടിക്കൂടുകയും ഇവരെ ആശുപത്രിയില്‍ എത്തിക്കുകയുമായികരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇയാള്‍ മരണപ്പെട്ടിരുന്നു.
യുവതിയുടെ വീട്ടില്‍ നിന്ന് മുപ്പത്തിയഞ്ച് കിലോമീറ്റര്‍ അപ്പുറത്താണ് യുവതിയുടെ വീട്. സ്ഥിരമായി ഇയാള്‍ യുവതിയുടെ വീടിനടുത്ത് വരാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
യുവാവിന്റെ വീട്ടില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് സ്ത്രീയുടെ വീട്. ഇയാള്‍ ഇത്രയും ദൂരം സഞ്ചരിച്ച് എന്തിനാണ് ഇവരുടെ വീടുവരെ എത്തിയതെന്ന കാര്യത്തില്‍ പോലീസിന് സംശയമുണ്ടെന്നും, ഇതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: