ന്യൂദല്‍ഹി: ഫെബ്രുവരി 27ന് വ്യോമാതിര്‍ത്തി കടന്നെത്തിയ പാക് വിമാനത്തില്‍ നിന്ന് ആംറാം മിസൈലുകളാണ് പാക്കിസ്ഥാന് പ്രയോഗിച്ചതെന്ന് ഇന്ത്യന്‍ വ്യോമസേന. അമേരിക്കന്‍ നിര്‍മിതമായ എഫ്-16ല്‍ നിന്ന് മാത്രമേ ആംറാം മിസൈലുകള്‍ പ്രയോഗിക്കാന്‍ കഴിയൂ. വ്യോമസേനയുടെ സുഖോയ്-30 ഉപയോഗിച്ചാണ് മിസൈലുകള്‍ തകര്‍ത്തത്.
അതിര്‍ത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാന്റെ നീക്കം തിരിച്ചറിഞ്ഞ് തക്കസമയത്ത് തന്നെ ഇന്ത്യന്‍ സേന തിരിച്ചടിച്ചു. തന്ത്രപരമായ നീക്കത്തിലൂടെ ഉചിത സമയത്ത് തന്നെ സുഖോയ്-30 ഉപയോഗിച്ച് മിസൈലുകളെ തകര്‍ക്കാന്‍ കഴിഞ്ഞു. കശ്മീരിലെ രജൗരിയില്‍ നിന്നാണ് മിസൈലുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.
ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ്-2000, സുഖോയ്-30, മിഗ്-21 എന്നിവ ഉപയോഗിച്ച് രാജ്യത്തെ ലക്ഷ്യം വച്ചുള്ള പാക് കടന്നുകയറ്റത്തെ ഫലപ്രദമായി തന്നെ ഇന്ത്യ നേരിട്ടു. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ ഭയന്ന് അവര്‍ പിന്മാറുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ട എല്ലാ സുഖോയ്-30 വിമാനങ്ങളും തിരിച്ചെത്തിയിട്ടുണ്ട്. സുഖോയ്-30 വെടിവെച്ചിട്ടുവെന്ന പാക് വാദം കളവാണെന്നും വ്യോമസേന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: