തിരുവനന്തപുരം: ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയത് രഹസ്യമല്ലെന്നും പരസ്യമായിട്ടാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെയും പരാജയപ്പെടുത്തണം. അതിനാലാണ് മതിനിരപേക്ഷ പാര്‍ട്ടികളുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചതെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബംഗാളില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ മറ്റ് കക്ഷികള്‍ക്ക് വോട്ട് നല്കാന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ യുഡിഎഫുമായാണ് മത്സരം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നടത്തിപ്പ് ചുമതലയില്‍ നിന്ന് അദാനി പിന്മാറണം. കോടിക്കണക്കിന് രൂപയുടെ ലാഭമാണ് അദാനിക്ക് ലഭിക്കുക.
എട്ടിന് ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് രാജ്ഭവനു മുന്നില്‍ ധര്‍ണ നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ഇന്‍ഷ്വറന്‍സ് പദ്ധതി അംബാനിക്ക് നല്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് അതേക്കുറിച്ച് യാതൊരു പരാതിയും ഉണ്ടായിട്ടില്ലെന്നായിരുന്നു മറുപടി.
സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചര്‍ച്ച നടക്കുന്നതേഉള്ളൂ. എട്ടിന് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് ഒമ്പതിന് ഔദ്യോഗികമായി പ്രഖ്യാപിക്കും. എല്‍ഡിഎഫില്‍ നിന്ന് ഒരു ഘടകകക്ഷിയും പോകില്ല. സീറ്റ് വേണമെന്ന അവരുടെ ആവശ്യം ന്യായമെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: