കൊച്ചി: ഇമാം ഷെഫീഖ് അല്‍ ഖാസിമി ഉള്‍പ്പെട്ട പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയെ താത്കാലികമായി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ വിട്ട് ഹൈക്കോടതി ഉത്തരവായി. പെണ്‍കുട്ടിയെ വിട്ടുകിട്ടാന്‍ അമ്മ നല്കിയ ഹര്‍ജി വിധി പറയാന്‍ മാറ്റി. തുടര്‍ന്നാണ് വിധി വരുന്നതുവരെ കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ വിട്ടത്.
ഇന്നലെ കുട്ടിയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. പത്താം ക്ലാസ് പരീക്ഷയെഴുതുന്ന പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് പരീക്ഷക്ക് കൊണ്ടുപോകാനും കോടതി നിര്‍ദേശിച്ചു. അമ്മയ്ക്കൊപ്പം പോകണമെന്ന് കുട്ടി താത്പര്യം പ്രകടിപ്പിച്ചിരുന്നു.
ഇമാം ഷെഫീഖ് അല്‍ ഖാസിമി പെണ്‍കുട്ടിയെ തന്റെ കാറില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തെത്തുടര്‍ന്ന് ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് കുട്ടിയെ മാറ്റിയിരുന്നു. തുടര്‍ന്നാണ് കുട്ടിയെ വിട്ടു കിട്ടാന്‍ അമ്മ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: