വയനാട്: വൈത്തിരി ലക്കിടിക്ക് സമീപം ഉപവന്‍ റിസോര്‍ട്ടില്‍ അതിക്രമിച്ച് കയറിയ മോവോയിസ്റ്റുകളില് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് സ്വദേശിയായ വേല്‍മുരുകനാണ് ഇയാളെന്നാണ് സൂചന. പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇയാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഏറ്റുമുട്ടലില്‍ മറ്റ് ചില മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ കാടുകളിലേക്ക് രക്ഷപ്പെട്ടു. ഏറ്റുമുട്ടലില്‍ വടക്കന്‍ മേഖലയുടെ ചുമതല ഉണ്ടായിരുന്ന സിപി ജലീല്‍ കൊല്ലപ്പെട്ടിരുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ ഹോട്ടലില്‍ അതിക്രമിച്ച് കയറിയ മാവോയിസ്റ്റുകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മാവോയിസ്റ്റുകളെല്ലാം മുഖംമൂടി ധരിച്ചിട്ടുണ്ട്.
ഹോട്ടലില്‍ ആദ്യം വെടി വച്ചത് മാവോയിസ്റ്റുകളെന്ന് ഐജി അറിയിച്ചു. തുടര്‍ന്ന് പോലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നു. അക്രമണത്തില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടില്ല. കൊല്ലപ്പെട്ട മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കണ്ണൂര്‍ റേഞ്ച് ഐജി പറഞ്ഞു. അതേസമയം മാവോയിസ്റ്റുകള്‍ക്കായി വനത്തില്‍ തെരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: