ഇസ്ലാമാബാദ്: പുല്‍വാമ ആക്രമണത്തിനു പിന്നാലെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട പാക്കിസ്ഥാന് ഭികരര്ക്കെതിരായ നിലപാട് ശക്തമാക്കുന്നു. രാജ്യത്തിനുള്ളിലെ ഭീകര സംഘടകള്‍ക്കെതിരേ ശക്തമായ നടപടിയെടുത്തെന്ന് പാക് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 121 പേരെ കസ്റ്റഡിയിലെടുത്തതായും 180 മദ്രസകളുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തതായുമാണ് റിപ്പോര്‍ട്ട്. മദ്രസകളുടെ ആശുപത്രികള്‍, സ്കൂളുകള്‍, ആംബുലന്‍സുകള്‍ എന്നിവയുടെ നിയന്ത്രണവും ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം, ആരുടെയും സമ്മര്‍ദത്തിന് വഴങ്ങിയല്ല ഭീകരര്‍ക്കെതിരേ നടപടിയെടുത്തതെന്നും പാക്കിസ്ഥാന് വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഭീകരസംഘടനകള്‍ക്കെതിരേ നിലപാടെടുക്കാത്ത പാക്കിസ്ഥാനെതിരേ ഇന്ത്യ നിലപാട് ശക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: