ശ്രീനഗര്‍: ജമ്മു നഗരത്തിലെ തിരക്കേറിയ ബസ് സ്റ്റാന്‍ഡിലേക്ക് ഗ്രനേഡ് ആക്രമണം നടത്തിയ ഹിസ്ബുള്‍ ഭീകരനെ അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുഹമ്മദ് ഷരീഖ് (17) എന്നയാളാണ് കൊല്ലപ്പെട്ടത്
ഉച്ചയോടെയാണ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സിനടിയില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തെക്കന്‍ കശ്മീര്‍ ജില്ലയായ കുല്‍ഗാം സ്വദേശി യാസിര്‍ ഭട്ടിനെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ വലയിലകപ്പെട്ടത്. ജില്ലയിലെ ഹിസ്ബുള്‍ കമാന്‍ഡര്‍ ഫറൂഖ് അഹമ്മദ് ഭട്ടാണ് യാസിറിനെ ആക്രമണം നടത്തുന്നതിനുള്ള ദൗത്യം ഏല്‍പ്പിച്ചതെന്നാണ് അറിയുന്നത്.
നേരത്തെ സ്റ്റാന്‍ഡിലുണ്ടായ സ്ഫോടനം ഭീകരാക്രമണമാണെന്ന് ജമ്മുവിന്റെ സുരക്ഷാ ചുമതലയുള്ള ഐജി എ.കെ. സിന്‍ഹ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: