ന്യൂയോര്‍ക്ക്: തന്നെ കൊടുംഭീകരരുടെ പട്ടികയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ലഷ്ക്കര്‍ ഇ തൊയ്ബ മേധാവിയും പാക് ഭീകരനുമായ ഹാഫീസ് സെയ്ദ് നല്കിയ അപേക്ഷ ഐക്യരാഷ്ട്ര സഭ തള്ളി. ഇതോടെ ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം ഇയാളെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ യുഎന്‍ നടപടി നിലനില്ക്കും. നയതന്ത്രപരമായി നരേന്ദ്ര മോദി സര്‍ക്കാരിന് ലഭിച്ച വലിയ നേട്ടമാണിത്.
2008ലെ മുംബൈ ഭീകരാക്രമണ പരമ്പരയുടെ സൂത്രധാരനാണ് സെയ്ദ്. ആ ഭീകരാക്രമണ ശേഷമാണ് യുഎന്‍ ഇയാളെ കൊടുംഭീകരരുടെ പട്ടികയില്‍ പെടുത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജെയ്ഷെ മുഹമ്മദ് മേധാവിയുമായ മൗലാനാ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം യുഎന്നിന്റെ പരിഗണനയില്‍ ഇരിക്കുമ്പോഴാണ് സെയ്ദിന്റെ ആവശ്യം തള്ളിയത്.
സെയ്ദിന്റെ ഭീകരപ്രവര്ത്തനങ്ങളെപ്പറ്റിയുള്ള വിശദവിവരങ്ങള്‍ ഇന്ത്യ അടുത്തിടെ ഐക്യരാഷ്ട്രസഭയ്ക്ക് കൈമാറിയിരുന്നു. ഇയാളുടെ ജമാ അത് ദവായെ 2008 ഡിസംബര്‍ 10നാണ് യുഎന്‍ രക്ഷാ സമിതി വിലക്കിയത്. വിലക്കിനും തന്നെ കൊടും ഭീകരരുടെ പട്ടികയില്‍ പെടുത്തിയതിനും എതിരെ 2017 ലാണ് സെയ്ദ് യുഎന്നിന് അപേക്ഷ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: