ന്യൂദല്‍ഹി: മൂന്നാമതൊരു ആണവമുങ്ങിക്കപ്പല്‍ കൂടി ഇന്ത്യ റഷ്യയില്‍ നിന്ന് പാട്ടത്തിനെടുക്കുന്നു. ഇതിനുള്ള 21,000 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടു. ചക്ര മൂന്ന് ആണവ അന്തര്‍വാഹനി 2025 ഓടെ ഇന്ത്യയ്ക്ക് ലഭിക്കും.
അകുല ക്ലാസില്‍പെട്ട മുങ്ങിക്കപ്പല്‍ അത്യാധുനിക ആയുധങ്ങളും വാര്‍ത്താവിനിമയ സംവിധാനങ്ങളും ഉള്‍പ്പെടുത്തി നവീകരിച്ചാകും ഇന്ത്യക്ക് കൈമാറുക. കുറഞ്ഞത് പത്തു വര്‍ഷമെങ്കിലും ഇന്ത്യക്ക് ഈ അന്തര്‍വാഹിനിയുടെ സേവനം ലഭ്യമാകും. പുതിയ കരാറോടെ റഷ്യ വീണ്ടും ഇന്ത്യയുടെ ഏറ്റവും വലിയ സൈനിക പങ്കാളിയായി.
വ്യോമപ്രതിരോധത്തിനുള്ള എസ് 400 ട്രയംഫ് മിസൈല്‍ സംവിധാനം റഷ്യയില്‍ നിന്ന് വാങ്ങാന്‍ അടുത്തിടെ കരാറായിരുന്നു. ഇതിനു പുറമേ എകെ 203 തോക്കുകള്‍ ഇന്ത്യയും റഷ്യയും ചേര്‍ന്ന് അമേത്തിയിലെ ഫാക്ടറിയില്‍ നിര്‍മിക്കാന്‍ കരാര്‍ ഒപ്പിട്ടിരുന്നു. ഇന്ത്യക്ക് ബാലിസ്റ്റിക് മിസൈലുകള്‍ വര്‍ഷിക്കാന്‍ കഴിയുന്ന തരം അന്തര്‍വാഹികളുടെ നിര തന്നെയുണ്ട്. ഇവയിലെ സൈനികര്‍ക്ക് പരിശീലനം നല്കാനുള്ളതാണ് അകുല ക്ലാസ് മുങ്ങിക്കപ്പലുകള്‍. ഇന്ത്യ സ്വന്തമായി നിര്‍മിച്ച ആണവ മുങ്ങിക്കപ്പല്‍ ഐഎന്‍എസ് അരിഹന്ത് 2016ല്‍ സൈന്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. രണ്ടാമത്തെ മുങ്ങിക്കപ്പല്‍ ഐഎന്‍എസ് അരിഹത് 2017ല്‍ നീറ്റിലിറക്കി.
കടല്‍ പരിശീലനങ്ങള്‍ക്കു ശേഷം വൈകാതെ അത് സേനയില്‍ ഉള്‍പ്പെടുത്തും. ഇവയ്ക്കു പുറമേ വിശാഖപട്ടണത്തെ കപ്പല്‍ നിര്‍മാണശാലയില്‍ രണ്ട് മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച ആണവ മുങ്ങിക്കപ്പലുകളാണ് അകുല ക്ലാസിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: