വാഷിങ്ടണ്‍ : പാക്കിസ്ഥാനില്‍ ലഷ്കര്‍ ഇ തോയ്ബ, ജെയ്ഷ ഇ മുഹമ്മദ് എന്നിവ അടക്കം 22 ഭീകര ട്രെയിനിങ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. നിരന്തരം പാക്കിസ്ഥാന് കര്‍ശ്ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും, ഈ ഭീകര ക്യാമ്പുകള്‍ക്കെതിരെ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. ഇനിയും ഇവര്‍ക്കെതിരെ കര്‍ശ്ശന നപടി സ്വീകരിച്ചില്ലെങ്കില്‍ ബാലാകോട്ടിന് സമാനമായ സൈനിക നടപടികളെടുക്കേണ്ടി വരുമെന്നും ഇന്ത്യന്‍ ഔദ്യോഗിക വൃത്തങ്ങള്‍ വാഷിങ്ടണില്‍ അറിയിച്ചു.
പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളില്‍ ഒമ്പതെണ്ണം ജെയ്ഷെ ഇ മുഹമ്മദിന്റേതാണ്. പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകര താവളങ്ങള്‍ ആഗോള തലത്തില്‍ പ്രശന്ങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പാക്കിസ്ഥാന് ഭീകരതയുടെ ആഗോള കേന്ദ്രമാണ്. ഭീകരവാദ സംഘടനകള്‍ക്കും ഭീകര വാദികള്‍ക്കുമെതിരെ വിശ്വസനീയമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ഇന്ത്യന്‍ ഉന്നത ഉദ്യോഗസ്ഥന് അഭിപ്രായപ്പെട്ടു.
ഭീകര നേതാക്കളെ വീട്ടുതടങ്കലിലാക്കി എന്ന് പറഞ്ഞ് ആഡംബര താമസ സൗകര്യമൊരുക്കുന്ന രീതിയാണ് പാകിസ്ഥാന്റേത്. ഇന്ത്യയില്‍ ഓരോ ഭീകരാക്രമണം നടത്തിയ ശേഷവും അവര്‍ നടത്തുന്ന നാടകമാണിത്.
ഇന്ത്യയുടെ ബലാകോട്ട് ആക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ പാക്കിസ്ഥാന് കര്‍ശന നടപടി കൈക്കൊള്ളേണ്ടതിന് പകരം കറാച്ചിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വ്യോമ ഗതാഗതം റദ്ദാക്കുകയുമാണ് ഉണ്ടായത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തില്‍ അയവ് വന്ന് സ്ഥിതിഗതികള്‍ സാധാരണ നിലയിലായാല്‍ വീട്ടുതടങ്കലിലാക്കിയവരെ വിട്ടയക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: