കോഴിക്കോട് : മലപ്പുറത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി തെറ്റായി ആരോപണം ഉന്നയിച്ച യുവാവിനെതിരെ കേസെടുത്തു. മലപ്പുറം മഞ്ചേരി സ്വദേശി മുസ്ഫിര്‍ കാരക്കുന്നിനെതിരെ എടവണ്ണ പോലീസാണ് കേസെടുത്തത്. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിനായി ഉപയോഗിച്ച വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടന്നുവെന്നാണ് മുസ്ഫിര്‍ ആരോപിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ആരോപണം തെറ്റാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം കേസെടുക്കുകയായിരുന്നു. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്റായിരുന്നു മുസ്ഫിര്‍.
തെരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരം ആസ്ഥാനമായുള്ള ഒരു ഐടി കമ്പനിയില്‍നിന്ന് തനിക്കൊരു ഫോണ്‍ കോള്‍ എത്തിയെന്നെന്നും, ഉപതെരഞ്ഞെടുപ്പില്‍ താന്‍ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ടിങ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തി നല്‍കാമെന്നും അഞ്ച് കോടി രൂപ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടെന്നാണ് മുസ്ഫിര്‍ പരാതി നല്‍കിയത്. ഇതുസംബന്ധിച്ചുള്ള ആരോപണം പരന്നതോടെ അന്വേഷണം നടത്തണമെന്ന് സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: