ശ്രീനഗര്‍ : ജമ്മു ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനം നടത്തിയത് ചോറ്റുപാത്രത്തില്‍ ഒളിപ്പിച്ച ഗ്രനേഡാണെന്ന് കണ്ടെത്തി. സൗത്ത് കശ്മീര്‍ കുല്‍ഗാം സ്വദേശിയായ പതിനഞ്ചുകാരനാണ് ഗ്രനേഡ് ആക്രമണം നടത്തിയത്. ചോറു പാത്രത്തിനുള്ളിലെ അരിക്കുള്ളില്‍ ഒളിപ്പിച്ചാണ് ഗ്രനേഡ് സംഥലതെത്തിച്ചതെന്ന് പിടിയിലായ കൗമാരക്കാരന് സമ്മതിച്ചിട്ടുണ്ട്.
സ്ഫോടനത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നഗോത്ര പോലീസ് ചെക്പോസ്റ്റില്‍ നിന്ന് കൗമാരക്കാരന് പിടിയിലാവുകയായിരുന്നു. ആക്രമണത്തിനുശേഷം വീട്ടിലേക്ക് തിരിച്ച് പോകുകയായിരുന്നു ഇയാള്‍. അക്രമി ഇതിനു മുമ്പ് ജമ്മുവില്‍ എത്തിയിട്ടില്ലെന്നും, സ്വകാര്യ കാറിലാണ് ഇയാള്‍ സംഭവ സ്ഥലത്ത് എത്തിയതെന്നും പോലീസ് അറിയിച്ചു. ഇയാളെ സംഭവ സ്ഥലത്ത് എത്തിച്ചതാരെന്നത് സംബന്ധിച്ചും, ഡ്രൈവര്ക്കുവേണ്ടിയും അന്വേഷണം നടത്തി വരികയാണ്.
അക്രമി ബുധനാഴ്ചയാണ് കുല്‍ഗാമില്‍ നിന്നും സഭവ സ്ഥലത്തേയ്ക്ക് തിരിക്കുന്നത്. പിറ്റേന്ന് ഇവിടെ എത്തിച്ചേരുകയും ചെയ്തു. യൂട്യൂബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്താന്‍ പഠിച്ചതെന്ന് ഇയാള്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.
അതേസമയം കുല്‍ഗാമില്‍ നിന്ന് 250 കിലോമീറ്റര്‍ പരിശോധനകളൊന്നും കൂടാതെ സഞ്ചരിച്ചത് എങ്ങിനെയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ബുധനാഴ്ച ജമ്മു- ശ്രീനഗര്‍ ഹൈവേയില്‍ ഒരു വശത്തേയ്ക്ക് മാത്രമാണ് ഗതാഗത സൗകര്യം ഉണ്ടായിരുന്നത്.
അതിനിടെ ഗ്രനേഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ഇന്ന് മരിച്ചു. മുഹമ്മദ് റിയാസ് (32) എന്നയാളാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ രണ്ടായി. 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 17 കാരനായ ഉത്തരാഖണ്ഡ് സ്വദേശിയാണ് ആദ്യം കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: