വാരാണസി: കാശി വിശ്വനാഥക്ഷേത്ര ഇടനാഴിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തി. ക്ഷേത്ര സമുച്ചയത്തിന്റെ സമഗ്രമായ വികസനം തന്റെ ദീര്‍ഘകാല സ്വപ്നമാണെന്ന് അദ്ദേഹം പറഞ്ഞു.
‘വിശ്വനാഥ ക്ഷേത്രവികസനം ദീര്‍ഘകാലമായി എന്റെ മനസ്സിലുണ്ട്. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുന്‍പേ തന്നെ ഞാന്‍ വിശ്വനാഥക്ഷേത്രത്തില്‍ വന്നിട്ടുണ്ട്. ക്ഷേത്രത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അന്ന് തൊട്ട് ഞാന്‍ ആഗ്രഹിക്കുന്നതാണ്. ഭോലേനാഥന്റെ അനുഗ്രഹത്താല്‍ അത് ഇന്ന് സഫലീകരിക്കപ്പെട്ടു’. അദ്ദേഹം അഭിപ്രായപ്പെട്ടു.
പദ്ധതി വൈകിപ്പിച്ചതിന് അദ്ദേഹം മുന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടതു പോലെ സഹകരിച്ചിരുന്നുവെങ്കില്‍ ഇന്ന് പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ കഴിയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യ മൂന്ന് വര്‍ഷങ്ങളിലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിസ്സഹകരണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥ് സംസ്ഥാനത്ത് അധികാരത്തില്‍ വന്നതിന് ശേഷം കാശിയുടെ വികസനം ശരവേഗത്തില്‍ മുന്നോട്ട് കുതിക്കുകയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ഇടനാഴിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടു കൂടി ക്ഷേത്രസമുച്ചയത്തെ ഗംഗാ തീരവുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: