പാലക്കാട്: കേരളം ഭീകരരുടെ ഒളിത്താവളമായി മാറിയിരിക്കുന്നു എന്നതിന് തെളിവാണ് കഴിഞ്ഞദിവസം വയനാട്ടില്‍ നടന്ന മാവോയിസ്റ്റ് പോലീസ് വെടിവയ്പ്പെന്ന് ബിജെപി വക്താവ് അഡ്വ.ബി.ഗോപാലകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പാക്കിസ്ഥാനിലെ ഭീകരരുമായി ചര്‍ച്ചനടത്തണമെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്തുകൊണ്ടാണ് മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാകാത്തത്.ഭീകരരെ ആക്രമിച്ചപ്പോള്‍ മുസ്ലീങ്ങളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കാനുള്ള ശ്രമമാണെന്ന് പറഞ്ഞ കോടിയേരി എന്തുകൊണ്ടാണ് മാവോയിസ്റ്റായ ജലീലിനെ വെടിവച്ച് കൊന്നതെന്ന് വ്യക്തമാക്കണം.
മാവോയിസ്റ്റുകളെ വെടിവയ്ക്കരുതെന്നാണ് സിപിഐ പറഞ്ഞിരുന്നത്. വയനാട്ടില്‍് മാവോയിസ്റ്റുകള്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പ് സംബന്ധിച്ച് സിപിഐക്ക് എന്താണ് പറയാനുള്ളതെന്നും ബിനോയ് വിശ്വം ഇതേക്കുറിച്ച് പ്രതികരിക്കണമെന്നും ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: