മുംബൈ: 13000 കോടിയുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ അലിബാഗ് ബംഗ്ലാവ് പൊളിച്ചു. കിഹിം ബീച്ചിനടുത്ത് 30000 ചതുരശ്ര അടി വലിപ്പമുള്ള ബംഗ്ലാവാണ് 30 കിലോയോളം വരുന്ന സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് നിമിഷങ്ങള്‍ കൊണ്ട് തകര്‍ത്തത്. മുംബൈ ഹൈക്കോതി ഉത്തരവിനെത്തുടര്‍ന്നാണ് നടപടി.
110 ഡയനമൈറ്റ് സ്റ്റിക്കുകള്‍ ഉപയോഗിച്ച് തകര്‍ത്ത ബംഗ്ലാവിന്റെ ദൃശ്യങ്ങള്‍ നാല് ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് പകര്‍ത്തുകയും ചെയ്തിട്ടുണ്ട്.
തകര്‍ത്ത ബംഗ്ലാവ് ഉള്‍പ്പെടുന്ന സ്ഥലം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ആഡംബര വസതി പൊളിച്ചത്.
പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 13000 കോടി വായ്പ്പ എടുത്ത് മുങ്ങിയ നീരവും അമ്മാവന് മേഹുല്‍ ചോക്സിയും ആന്റിഗ്വന്‍ പൗരത്വം നേടി അവിടെ താമസിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: