ശ്രീനഗര്‍: പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് പുല്‍വാമ മാതൃകയില്‍ വീണ്ടും ആക്രമണം നടത്താന്‍ പദ്ധിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ബലാക്കോട്ടിലെ പ്രധാന താവളം തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനയ്ക്ക് മറുപടി നല്കാന് നാല് ദിവസത്തിനകം ജമ്മുകശ്മീരില്‍ ജെയ്ഷെ തിരിച്ചടിച്ചേക്കുമെന്നാണ് വിവരം. രഹസ്യവിവരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. സുരക്ഷ ഏജന്‍സികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി.
ജമ്മുകശ്മീരിലെ ഖാസിഗുണ്ട്, അനന്ദ്നാഗ് എന്നിവിടങ്ങളില്‍ ചാവേറാക്രമണങ്ങള്‍ നടത്താനാണ് പദ്ധതി. ടാറ്റാ സുമോ എസ്യുവി ഉപയോഗിച്ചാകും ആക്രമണം നടത്തുകയെന്നാണ് വിവരം. ജമ്മുവില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന്് തൊട്ടുപിന്നാലെയാണ് വീണ്ടും ആക്രമണം നടന്നേക്കുമെന്ന രഹസ്യ വിവരം പുറത്ത് വരുന്നത്. ഗ്രനേഡ് ആക്രമണത്തെ തുടര്‍ന്ന് ജെയ്ഷെ മുഹമ്മദ് അംഗം അറസ്റ്റിലായിരുന്നു. ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: