ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന ആയിരം കിലോ ബോംബ് വര്‍ഷിച്ച് തകര്‍ത്ത ബലാക്കോട്ട് സന്ദര്‍ശിക്കുന്നതില്‍ നിന്ന് പാക്കിസ്ഥാന് മാധ്യമങ്ങളെ വിലക്കി. ഒന്‍പതു ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ജെയ്ഷെ മുഹമ്മദിന്റെ പ്രധാന ഭീകരക്യാമ്പ് നിലനിന്നിരുന്ന സ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടഞ്ഞത്.
ബലാക്കോട്ട് ജബ കുന്നുകളിലെ 350 ലേറെ ഭീകരര്‍ തമ്പടിച്ച ക്യാമ്പാണ് ഇന്ത്യ മിറാഷ് വിമാനങ്ങളുടെ സഹായത്തോടെ തകര്‍ത്തു തരിപ്പണമാക്കിയത്. അനവധി ഭീകരര്‍ ഇതില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ക്യാമ്പിന് ഒന്നും സംഭവിച്ചില്ലെന്നാണ് പാക് വാദം. കോണ്‍ഗ്രസ് അടക്കമുള്ള ചില പ്രതിപക്ഷ കക്ഷികളും ചില മാധ്യമങ്ങളും ഈ വാദം ഏറ്റെടുത്തിരുന്നു. ഇതേച്ചൊല്ലിയുള്ള വിവാദങ്ങള്‍ കനക്കുമ്പോഴാണ് സ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്ന് പാക്കിസ്ഥാന് മാധ്യമപ്രവര്‍ത്തകരെ വീണ്ടും വിലക്കിയത്. ഇതോടെ ക്യാമ്പ് തകര്‍ത്തുവെന്നും അനവധി ഭീകരരെ കൊന്നുവെന്നുമുള്ള ഇന്ത്യന്‍ വ്യോമസേനയുടെ നിലപാട് പൂര്‍ണമായും ശരിയാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്.
വടക്കുകിഴക്കന്‍ പാക്കിസ്ഥാനിലെ ജബ കുന്നുകള്‍ കയറാനെത്തിയ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിലെ മാധ്യമ പ്രവര്‍ത്തകരെയാണ് പാക് സുരക്ഷാ സേന തടഞ്ഞത്. മൂന്നു തവണ റോയിട്ടേഴ്സ് സംഘം എത്തിയെങ്കിലും മൂന്നു പ്രാവശ്യവും അവരെ തടഞ്ഞു. സുരക്ഷാ കാരണം പറഞ്ഞാണ് തടയല്‍. പാക് സൈന്യത്തിന്റെ മാധ്യമ സംഘം രണ്ടു തവണ സന്ദര്‍ശനത്തിന് ഒരുങ്ങിയെങ്കിലും സൈന്യം തന്നെ തടഞ്ഞു. കുറച്ചു ദിവസം കൂടി സന്ദര്‍ശനം സാധ്യമല്ലെന്നാണ് പാക് സര്‍ക്കാര്‍ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: