വാഷിങ്ങ്ടണ്‍: ജെയ്ഷെ മുഹമ്മദിന്റെ ഒന്‍പതെണ്ണം അടക്കം പാക്കിസ്ഥാനില്‍ 22 ഭീകരക്യാമ്പുകളാണ് സജീവമായിട്ടുള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ഇവക്കെതിരെ പാക്കിസ്ഥാന് ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥന് വാഷിങ്ങ്ടണില്‍ പറഞ്ഞു. വീണ്ടും ഭീകരാക്രമണം ഉണ്ടായാല്‍ ബലാക്കോട്ട് മാതൃകയിലുള്ള തിരിച്ചടികളുണ്ടാകുമെന്നും അദ്ദേഹം മുന്നറിയപ്പ് നല്കി. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി 350ലേറെ ഭീകരര്‍ താമസിച്ചിരുന്ന ജെയ്ഷെ മുഹമ്മദിന്റെ ബലാക്കോട്ടിലെ സുപ്രധാന ക്യാമ്പാണ് ഇന്ത്യന്‍ വേ്യാമസേന ബോംബിട്ട് തകര്‍ത്തത്.
ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രമാണ് പാക്കിസ്ഥാന്. ഭീകരര്‍ക്ക് എതിരെ അവര്‍ ശക്തമായ നടപടി എടുത്തേ മതിയാകൂ. എന്നാല്‍ എന്നും പാക് നേതാക്കള്‍ നിഷേധാത്മക നിലപാടാണ് എടുക്കുന്നത്. ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയത് നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുള്ള, ശക്തമായ ഭീകരവിരുദ്ധപ്രവര്ത്തനമാണ്. എന്നാല്‍ അതിന് പകരമായി പാക്കിസ്ഥാന് 20 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനാണ് ശ്രമിച്ചത്. പാക്കിസ്ഥാന് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്.
ഭീകരത അവസാനിപ്പിക്കേണ്ടത് ഇനി പാക്കിസ്ഥാന്റെ ഉത്തരവാദിത്തമാണ്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: