ഗ്വാളിയോര്‍: രാജ്യത്താകമാനം 59,266 നിത്യശാഖകള്‍ ഉണ്ടെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്. വിദ്യാര്‍ഥികളും കുട്ടികളും പങ്കെടുക്കുന്നതാണ് 62% ശാഖകളും. ബാക്കി 38% ശാഖകള്‍ മുതിര്‍ന്നവര്‍, ജോലിക്കാര്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടേതാണ്. രാജ്യത്തെ 63,397 താലൂക്കുകളില്‍ 88% താലൂക്കുകളിലും സംഘ പ്രവര്‍ത്തനമുണ്ട്.
പത്തു പന്ത്രണ്ട് ഗ്രാമങ്ങള്‍ ഉള്‍ക്കൊളുന്ന താലൂക്കുകളില്‍ വലിയ തോതില്‍ ശാഖാ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സാധിച്ചു. 52,472 മണ്ഡലങ്ങളില്‍ 40% മണ്ഡലങ്ങളിലും നിത്യശാഖാ പ്രവര്‍ത്തനം സജീവമാണ്. ഇരുപത് ശതമാനം മണ്ഡലങ്ങളില്‍ സപ്താഹിക്, സംഘ മണ്ഡലി പ്രവര്‍ത്തനങ്ങളും ഉണ്ട്. രാജ്യത്തെ 60 ശതമാനത്തോളം മണ്ഡലങ്ങളിലും സംഘ പ്രവര്‍ത്തനം എത്തിയിട്ടുണ്ട്. ഇരുപത് ദിവസത്തെ സംഘ ശിക്ഷാവര്‍ഗുകളില്‍ പ്രതിവര്‍ഷം 25,000 പേരാണ് പരിശീലനം നേടുന്നത്. ഏഴു ദിവസത്തെ പ്രാഥമിക ശിക്ഷാവര്‍ഗില്‍ എല്ലാ വര്‍ഷവും രാജ്യത്തെ 43 സംഘ പ്രാന്തങ്ങളില്‍ നിന്നും ഒരു ലക്ഷം പ്രവര്‍ത്തകര്‍ പരിശീലനം പൂര്‍ത്തിയാക്കുന്നു. 14നും 40നും ഇടയില്‍ പ്രായമുള്ള പ്രവര്‍ത്തകര്‍ ആണ് പ്രാഥമിക ശിക്ഷാ വര്‍ഗില്‍ എത്തുന്നത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഓണ്‍ലൈനിലൂടെ സംഘ പ്രവര്‍ത്തനത്തിന്റെ ഭാഗമാവുന്ന യുവാക്കളുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 20-35 പ്രായ പരിധിയിലുള്ള ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ ഓരോ വര്‍ഷവും പുതുതായി ഓണ്‍ലൈന്‍ വഴി സംഘ പ്രവര്‍ത്തനത്തിന്റെ ഭാഗമാവുന്നുണ്ട്, സഹ സര്‍കാര്യവാഹ് ഡോ. മന്മോഹന് വൈദ്യ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: