റാഞ്ചി: മുന്നില്‍ നിന്ന് നയിച്ച നായകന് വിരാട് കോഹ്ലിയുടെ മിന്നും സെഞ്ചുറിക്കും റാഞ്ചിയില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനായില്ല. മൂന്നാം ഏകദിനത്തില്‍ 32 റണ്‍സിന് തോറ്റു. ഈ വിജയത്തോടെ ഓസീസ് പരമ്പരയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. തോറ്റെങ്കിലും ഇന്ത്യ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 2-1 ന് മുന്നിലാണ്.
ഓപ്പണര്‍ ഉസ്മാന് ഖവാജയുടെ സെഞ്ചുറിയില്‍ ഓസിസ് മുന്നോട്ടുവച്ച 314 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ പത്ത് പന്ത് ശേഷിക്കെ 281 റണ്‍സിന് പുറത്തായി. സ്കോര്‍ ഓസീസ് 50 അഞ്ചു വിക്കറ്റിന് 313, ഇന്ത്യ 48.2 ഓവറില്‍ 281.
വിരാട് കോഹ്ലി 95 പന്തില്‍ 123 റണ്‍സ് അടിച്ചെടുത്തു. പതിനാറ് ഫോറും ഒരു സിക്സറും അടിച്ചു. ഇന്ത്യന്‍ നായകന്റെ 41-ാം സെഞ്ചുറിയാണിത്. പതിനഞ്ച് റണ്‍സിന് ഓപ്പണര്‍മാരായ ധവാനെയും (1), രോഹിത് ശര്‍മ(14)യേയും നഷ്ടമായ ഇന്ത്യയെ കോഹ്ലി വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നി. പക്ഷെ സാമ്പയുടെ തിരയുന്ന പന്തില്‍ നായകന്റെ കുറ്റി തെറിച്ചതോടെ ഇന്ത്യ പരാജയത്തിലേക്ക് നീങ്ങി.
ധോണി (26), കേദാര്‍ ജാദവ് (26), വിജയ് ശങ്കര്‍ (32) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
മുന്‍നിരക്കാരുടെ ഉജ്ജ്വല ബാറ്റിങ്ങാണ് ഓസീസിന് കൂറ്റന്‍ സ്കോര്‍ നേടിക്കൊടുത്തത്. ഓപ്പണര്‍ ഉസ്മാന് ഖവാജ(104), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 93 റണ്‍സും ഗ്ലെന്‍ മാക്സ്വെല് 47 റണ്‍സും നേടി.
തുടക്കം മുതല്‍ ഫിഞ്ചും ഖവാജയും അടിച്ചുതകര്‍ത്തതോടെ ഓസീസ് സ്കോര്‍ബോര്‍ഡിലേക്ക് റണ്ണുകള്‍ ഒഴുകിയെത്തി. ആദ്യ വിക്കറ്റില്‍ ഇവര്‍ 193 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മുപ്പത്തിരണ്ടാം ഓവറില്‍ ഫിഞ്ച് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. കുല്‍ദീപിനാണ് വിക്കറ്റ്്. 99 പന്ത് നേരിട്ട ഫിഞ്ച് പത്ത് ഫോറും മൂന്ന് സിക്സറും അടിച്ചാണ് 93 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചത്.
മാക്സ്വെല്ലും തുടക്കം മുതല്‍ അടിച്ചുകളിച്ചു. ഖവാജയുമൊത്ത് സ്കോര്‍ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ചു. 39-ാം ഓവറില്‍ പുറത്താകും മുമ്പ് ഖവാജ ഏകദിനത്തിലെ തന്റെ കന്നി സെഞ്ചുറി കുറിച്ചു. 113 പന്തില്‍ പതിനൊന്ന് ഫോറും ഒരു സിക്സറും അടക്കം 104 റണ്‍സ് നേടി. ഷമിയുടെ പന്തല്‍ ബുംറയ്ക്ക് ക്യാച്ച് നല്‍കിയാണ് ഖവാജ കളിക്കളം വിട്ടത്.
പിന്നാലെ മാക്സ്വെല്ലും പുറത്തായി. 31 പന്തില്‍ മൂന്ന ഫോറും മൂന്ന് സിക്സറും ഉള്‍പ്പെടെ 47 റണ്‍സ് എടുത്ത മാക്സ്വെല് ജഡേജയുടെ ത്രോയില്‍ റണ്‍ഔട്ടാകുകയായിരുന്നു.
മുന്‍നിരക്കാര്‍ നല്കിയ ഈ മികച്ച തുടക്കം പക്ഷെ മധ്യനിരക്കാര്‍ക്ക് മുതലാക്കാനായില്ല. ഷോണ്‍ മാഷും (7) പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും (0) അനായാസം കീഴടങ്ങി. മാര്‍ക് സ്റ്റോയിന് 26 പന്തില്‍ നാലു ഫോറുകളുടെ അകമ്പടിയില്‍ 31 റണ്‍സ്് നേടി കീഴടങ്ങാതെ നിന്നു. 21 റണ്‍സെടുത്ത കാറിയും പുറത്തായില്ല. 17 പന്ത് നേരിട്ട കാറി മൂന്ന് ബൗണ്ടറിയടിച്ചു.
സ്പിന്നര്‍ കുല്‍ദീപ് യാദവ് പത്ത് ഓവറില്‍ 64 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമിക്ക് ഒരു വിക്കറ്റ് ലഭിച്ചു. പത്ത് ഓവറില്‍ 52 റണ്‍സ് വിട്ടുകൊടുത്തു. ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ് ലി ഓസീസിനെ ബാറ്റിങ്ങിനയച്ചു.
സ്കോര്‍ബോര്‍ഡ്
ഓസ്ട്രേലിയ: എ.ജെ.ഫിഞ്ച് എല്‍ബിഡബ്ളിയു ബി കുല്‍ദീപ് യാദവ് 93, യു.ടി. ഖവാജ സി ബുംറ ബി മുഹമ്മദ് ഷമി 104, ജി.ജെ. മാക്സ്വെല് റണ്‍ ഔട്ട് 47, എസ്.ഇ. മാര്‍ഷ് സി ശങ്കര്‍ ബി കുല്‍ദീപ് യാദവ് 7, എം.പി.സ്്റ്റോയിനിസ് നോട്ടൗട്ട് 31, പി.എസ്.പി. ഹാന്‍ഡ്സ്കോമ്പ് എല്‍ബിഡബ്ളിയു ബി കുല്‍ദീപ് യാദവ് 0, എ.ടി.കാറി നോട്ടൗട്ട് 21, എക്സ്ട്രാസ് 10, ആകെ 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 313.
വിക്കറ്റ് വീഴ്ച: 1-193, 2-239, 3-258, 4-263, 5-263.
ബൗളിങ്: മുഹമ്മദ് ഷമി 10-0-52-1, ജെ.ജെ. ബുംറ 10-0-53-0, ആര്.എ. ജഡേജ 10-0-64-0, കുല്‍ദീപ് യാദവ് 10-0-64-3, വി. ശങ്കര്‍ 8-0-44-0, കേദാര്‍ ജാദവ് 2-0-32-0.
ഇന്ത്യ: എസ്.ധവാന് സി മാക്സ്വെല് ബി റിച്ചാര്ഡ്സണ് 1, ആര്.ജി.ശര്‍മ എല്‍ബിഡബ്ളിയു ബി കമിന്‍സ് 14, വി. കോഹ് ലി ബി സാമ്പ 123, എ.ടി. റായ്ഡു ബി കമിന്‍സ് 2, എം.എസ്. ധോണി ബി സാമ്പ 26, കേദാര്‍ ജാദവ് എല്‍ബിഡബ്ളിയു ബി സാമ്പ 26, വിജയ് ശങ്കര്‍ സി റിച്ചാര്ഡ്സണ് ബി ലിയോണ്‍ 32, ജഡേജ സി മാക്സ്വെല് ബി റി്ച്ചാര്ഡ്സണ് 24, കുല്‍ദീപ് യാദവ് നോട്ടൗട്ട് 10, മുഹമ്മദ് ഷമി സി കമിന്‍സ് ബി റിച്ചാര്ഡ്സണ് 8, ബുംറ നോട്ടൗട്ട് 0, എക്സ്ട്രാസ് 15 ആകെ 48.2 ഓവറില്‍ 281.
വിക്കറ്റ് വീഴ്ച: 1-11, 2-15, 3-27, 4-86, 5-174, 6-219, 7-251, 8-273, 9-281.
ബൗളിങ്: കമിന്‍സ് 8.1-1-37-2, റിച്ചാര്ഡ്സണ് 9-2-37-3, സ്റ്റോയിനസ് 6-0-39-0, ലിയോണ്‍ 10-0-57-1, സാമ്പ 10-0-70-3, മാക്സ്വെല് 5-0-30-0
പ്രതികരിക്കാൻ ഇവിടെ എഴുതുക: