കൊച്ചി: ഇമാം ഷെഫീഖ് അല്‍ ഖാസിമി പ്രതിയായ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയെ അമ്മയ്ക്കൊപ്പം വിട്ട് ഹൈക്കോടതി ഉത്തരവായി.
പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടിയെ ശിശു ക്ഷേമ സംരക്ഷണ സമിതിയുടെ കസ്റ്റഡിയില്‍ നിന്ന് വിട്ടുകിട്ടാന്‍ അമ്മ നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജില്ലാ ശിശു ക്ഷേമ ഓഫീസര്‍ക്ക് കുട്ടിയുടെ നിരീക്ഷണ ചുമതലയും നല്‍കിയിട്ടുണ്ട്. ഇമാം ഷെഫീഖ് അല്‍ ഖാസിമി പെണ്‍കുട്ടിയെ കാറില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
കുട്ടിയെ ശിശു ക്ഷേമ സമിതി ഏറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലാക്കിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ ഇമാമിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കുട്ടിയെ അമ്മയ്ക്കൊപ്പം പോകാന്‍ കോടതി അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: