പാലക്കാട് : പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ചെന്ന കേസില്‍ അമാനവ സംഘം നേതാവ് രജീഷ് പോളിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചെമ്പേരി സ്വദേശിയായ ഇയാളെ പരിയാരം പോലീസാണ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിയായ പൊതു പ്രവര്‍ത്തകയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് രജീഷ് പോള്‍ തന്നെ വാടക വീട്ടില്‍ എത്തിച്ച് പീഡിപ്പിച്ചതായി പെണ്‍കുട്ടി ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ കൈയ്യില്‍ ഉണ്ടെന്നും ഇത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും രജീഷ് പോള്‍ ഭീഷണിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടി ഇതും വെളിപ്പെടുത്തിയതോടെ രജീഷ് പോളിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തുകയും പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
2012 ആഗസ്ത് മുതല്‍ 2013 വരെയുള്ള കാലയളവില്‍ രജീഷ് പോള്‍ തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. സംഭവത്തില്‍ പാലക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഇത് നടന്നത് പരിയാരം പോലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ ഇങ്ങോട്ടേയ്ക്ക് മാറ്റുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വ്യവസ്ഥകളോടെ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: