ബെംഗളൂരു : കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അതിര്‍ത്തി കടന്ന് ഇന്ത്യ മൂന്ന് തവണ ആക്രമണങ്ങള്‍ നടത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യന്‍ സേനകള്‍ വിജയകരമായി മൂന്ന് വട്ടം അതിര്‍ത്തി കടന്ന് ആക്രമണം നടത്തി. ഇതില്‍ രണ്ട് ആക്രമണങ്ങളെ കുറിച്ച് മാത്രമേ സംസാരിക്കുകയുള്ളുവെന്നും മൂന്നാമത്തേതിനെപ്പറ്റി പറയാനാവില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
2016ല്‍ നടത്തിയ മിന്നലാക്രമണവും പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ബാലകോട്ട് ആക്രമണവും അദ്ദേഹം സൂചിപ്പിച്ചു. ഫെബ്രുവരി 14ന് നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ വ്യോമസേന ജയ്ഷെ ഇ മുഹമ്മദിന്റെ ഭീകരതാവളങ്ങള്‍ തകര്‍ത്തിരുന്നു. 2016ല്‍ ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യന്‍ ആര്‍മി നിയന്ത്രണ രേഖ കടന്ന് മിന്നലാക്രമണം നടത്തിയത്. അതേസമയം റാലിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ മൂന്നാം ആക്രമണത്തിന്റെ കാര്യം വന്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: