ഗ്രേറ്റര്‍ നോയ്ഡ: ഭാരതീയ ജനസംഘം സ്ഥാപകനും ആര്‍എസ്എസ് നേതാവുമായിരുന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ആര്‍ക്കിയോളജി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യുപി മുഖ്യമന്ത്രി യോഗിആദിത്യ നാഥ്, കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
2016 ഒക്ടോബര്‍ 28നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് തറക്കല്ലിട്ടത്. സാംസ്ക്കാരിക മന്ത്രാലയത്തിനു കീഴിലുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സ്ഥാപനമാണ് ദീന്‍ദയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ആര്‍ക്കിയോളജി. പുരാവസ്തു പഠനത്തിനുള്ള കേന്ദ്ര സ്ഥാപനം 25 ഏക്കറില്‍ 289 കോടി രൂപ ചെലവിട്ടാണ് പണിതിരിക്കുന്നത്.
അത്യാധുനിക പഠന സൗകര്യങ്ങളുള്ള, ഹരിത മാര്‍ഗങ്ങള്‍ അവലംബിച്ചുള്ള കെട്ടിടമാണ് ഇവിടെ. അത്യാധുനിക സങ്കേതിക സംവിധാനങ്ങമുണ്ട്. ആയിരം പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയം, ഓപ്പണ്‍ എയര്‍ തിയെറ്റര്‍, പുരാവസ്തു മ്യൂസിയം എന്നിയാണ് പ്രത്യേകതകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: