കോഴിക്കോട്: പ്രമുഖ നാടോടിവിജ്ഞാന ഗവേഷകനും ഗ്രന്ഥകാരനുമായ ഡോ. എം.വി. വിഷ്ണുനമ്പൂതിരിയുടെ നിര്യാണത്തില്‍ തപസ്യ കലാസാഹിത്യ വേദി അനുശോചിച്ചു. വടക്കെ മലബാറിലെ തെയ്യം ഉള്‍പ്പെടെയുള്ള അനുഷ്ഠാനങ്ങളെക്കുറിച്ചും നാട്ടറിവുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ അമ്പതു വര്‍ഷത്തിലേറെ നീണ്ട കഠിനപരിശ്രമങ്ങളിലൂടെ ശേഖരിക്കുകയും അവയെ വിശകലനം ചെയ്യുകയും ചെയ്ത ഡോ. വിഷ്ണു നമ്പൂതിരിയുടെ വേര്‍പാട് കേരളത്തിലെ ഫോക്ലോര് പഠനമേഖലയ്ക്ക് കനത്ത നഷ്ടമാണെന്ന് തപസ്യ സംസ്ഥാന അധ്യക്ഷന്‍ മാടമ്പ് കുഞ്ഞുകുട്ടന്, ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
തപസ്യയുമായി ദീര്‍ഘകാലത്തെ സൗഹൃദം അദ്ദേഹത്തിനുണ്ടായിരുന്നു. തപസ്യ സംഘടിപ്പിച്ച പഠനശിബിരങ്ങളിലും സെമിനാറുകളിലും നാട്ടറിവുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നയിച്ച വിഷ്ണു നമ്പൂതിരി എന്നും തപസ്യ കുടുംബത്തിലെ ഒരംഗമായിരുന്നു. ഫോക്ലോര് സംബന്ധമായ അമ്പതിലേറെ പുസ്തകങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ കൃതികള്‍ മലയാള വൈജ്ഞാനികസാഹിത്യത്തിന് വലിയ മുതല്‍ക്കൂട്ടാണെന്നും തപസ്യ ഭാരവാഹികള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: