കോയമ്പത്തൂര്‍: ചെന്നൈ സിറ്റി എഫ്സിക്ക് ഐ ലീഗ് കിരീടം. നിര്‍ണായകമായ അവസാന മത്സരത്തില്‍ മിനര്‍വ പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെന്നൈ ഇതാദ്യമായി ഐ ലീഗില്‍ ജേതാക്കളായത്.
ഇരുപത് മത്സരങ്ങളില്‍ 43 പോയിന്റുമായാണ് ചെന്നൈ ഒന്നാം സ്ഥാനത്തെത്തിയത്. കൊല്‍ക്കത്തയിലെ കരുത്തരായ ഈസ്റ്റ് ബംഗാളിനാണ് രണ്ടാം സ്ഥാനം. കോഴിക്കോട്ട് നടന്ന അവസാന മത്സരത്തില്‍ ഗോകുലം കേരള എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഈസ്റ്റ് ബംഗാളിന്് 20 മത്സരങ്ങളില്‍ 42 പോയിന്റ് ലഭിച്ചു.
തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങി പിന്നാക്കം പോയ ചെന്നൈ സിറ്റി എഫ്സി ശക്തമായി പോരാട്ടത്തിലാണ് മിനര്‍വയ്ക്കെതിരെ വിജയം പിടിച്ചെടുത്തത്. കളിയുടെ മൂന്നാം മിനിറ്റില്‍ ബിലാല മിനര്വയ്ക്ക്് ലീഡ് നേടിക്കൊടുത്തു. ഇടവേളയ്ക്ക് അവര്‍ ഒരു ഗോളിന് മുന്നില്‍ നിന്നു.
പക്ഷെ രണ്ടാം പകുതിയില്‍ ഉജ്ജ്വല പോരാട്ടത്തില്‍ ചെന്നൈ തിരിച്ചുവന്നു. 56-ാം മിനിറ്റില്‍ ഗോള്‍ നേടി. മിനര്‍വ താരം ആകാശ് ദീപിന്റെ കൈയില്‍ പന്ത് തട്ടിയതിന് റഫറി ചെന്നൈയ്ക്ക അനുകൂലമായി പെനാല്‍റ്റി വിധിച്ചു. സ്പോട്ട്് കിക്കെടുത്ത പെഡ്രോ മന്‍സിക്ക് പിഴച്ചില്ല. പന്ത് മിനര്‍വയുടെ വലയില്‍. പെഡ്രോയുടെ ഐ ലീഗിലെ 21-ാം ഗോളാണിത്്. ഇതോടെ ഈ സീസണിലെ ടോപ്പ് സ്കോററായി.
പതിമൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഗൗരവ് ബോറ ഗോളടിച്ചതോടെ ചെന്നൈ സിറ്റിയുടെ ലീഡ് 2-1 ആയി. അധികസമയത്ത്് ബോറ വീണ്ടും ലക്ഷ്യം കണ്ടതോടെ ചെന്നൈ സിറ്റി 3-1 ന് ജയിച്ചുകയറി.
കോഴിക്കോട്ട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോകുലമാണ് ആദ്യം ഗോള്‍ നേടിയത്. 69-ാം മിനിറ്റില്‍ മാര്‍കസ് ജോസഫാണ് ഗോകുലത്തെ മുന്നിലെത്തിച്ചത്. പക്ഷെ പത്ത് മിനിറ്റിനുള്ളില്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍ മടക്കി. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജെയ്മി സാന്റോസാണ് അവര്ക്ക്് സമനില നേടിക്കൊടുത്തത്. 85-ാം മിനിറ്റില്‍ ലാല്ഡാന്മാവിയ നേടിയ ഗോളില്‍ ഈസ്റ്റ് ബംഗാള്‍ വിജയം പിടിച്ചു.
മറ്റൊരു മത്സരത്തില്‍ നെറോക്ക എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റിയല്‍ കശ്മീര്‍ മൂന്നാം സ്ഥാനക്കാരായി. 19 മത്സരങ്ങളില്‍ അവര്‍ക്ക് 36 പോയിന്റായി. മിനര്‍വയ്ക്കെതിരെ അവര്‍ക്ക് ഒരു മത്സരം കൂടിയുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: