തൃശൂര്‍: സാംസ്കാരിക രംഗത്തെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ തമസ്കരിക്കുകയാണെന്ന് സാംസ്കാരികവകുപ്പ് മന്ത്രി എ.കെ. ബാലന്. കേരള സാഹിത്യ അക്കാദമി 62-ാം വാര്‍ഷികാഘോഷം ഉദ്ഘാടനവും വിശിഷ്ടാംഗത്വസമര്പ്പണവും സമഗ്രസംഭാവനാ പുരസ്കാരസമര്‍പ്പണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സമഗ്രസംഭാവനാ പുരസ്കാരജേതാക്കളായ ഡോ. എം.പി. പരമേശ്വരന്, ഡോ. കെ.ജി. പൗലോസ്, കെ. അജിത, സി.എല്‍. ജോസ് എന്നിവര്‍ക്കുള്ള പുരസ്കാരങ്ങള്‍ മന്ത്രി സമ്മാനിച്ചു. അക്കാദമി പ്രസിഡന്റ് വൈശാഖന് അധ്യക്ഷത വഹിച്ചു. കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. എം.എം. നാരായണന് വിശിഷ്ടാംഗങ്ങളെയും ടി.പി. വേണുഗോപാലന്‍ സമഗ്രസംഭാവനാ പുരസ്കാരജേതാക്കളെയും പരിചയപ്പെടുത്തി.
പുരസ്കാരജേതാക്കള്‍ മറുപടി പ്രഭാഷണം നടത്തി. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന് സ്വാഗതവും മാനേജര്‍ പുഷ്പജന്‍ കനാരത്ത് നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി തൃശൂര്‍ കൃഷ്ണകുമാറിന്റെ ഇടയ്ക്കവാദനത്തോടൊപ്പം കാവ്യപൂജ നടന്നു.
വിശ്രമജീവിതം നയിക്കുന്ന ആറ്റൂര്‍ രവിവര്‍മ്മയുടെ രാഗമാലികാപുരത്തുള്ള വസതിയിലെത്തി മന്ത്രി വിശിഷ്ടാംഗത്വ സമര്‍പ്പണം നടത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഡോ. കെ.എന്‍. പണിക്കരുടെ വസതിയിലെത്തി മന്ത്രി അദ്ദേഹത്തിന് വിശിഷ്ടാംഗത്വം സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: