ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ വിഘടനവാദികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ്. മിര്‍വായിസ് ഉമര്‍ ഫറൂഖ് അടക്കമുള്ള വിഘടനവാദികളുടെ ഹാവല ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുകളും എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നു. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ഉടനുണ്ടാകും.
പുല്‍വാമ ഭീകരാക്രമണം, വ്യോമസേനയുടെ തിരിച്ചടി എന്നിവയ്ക്കു ശേഷം കേന്ദ്ര സര്‍ക്കാര്‍ വിഘടനവാദികള്‍ക്ക് നല്കി വന്നിരുന്ന പ്രത്യേക സുരക്ഷ പിന്‍വലിച്ചിരുന്നു. കോടാനുകോടികള്‍ ചെലവിട്ടാണ് കാലങ്ങളായി കേന്ദ്രം കശ്മീരിലെ വിഘടനവാദികള്‍ക്ക് സുരക്ഷ നല്‍കിയിരുന്നത്. ഇതാണ് മോദി സര്‍ക്കാര്‍ എടുത്തു കളഞ്ഞത്.
ഭീകരര്‍ക്ക് വന്‍തോതില്‍ പണം നല്കുന്നതില് എന്‍ഫോഴ്സ്മെന്റ് അടുത്തിടെ ഉമര്‍ ഫറൂഖ് അടക്കമുള്ളവരുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. അതോടെ ഇവര്‍ക്ക് കശ്മീരിലും ന്യൂദല്ഹിയിലുമുള്ള വസ്തുവകകളും കണ്ടെത്തിയിട്ടുണ്ട്. ഭീകരര്‍ക്ക് പണം നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ വിഘടനവാദികള്‍ക്കെതിരെ നിരവധി രേഖകളും കണ്ടെത്തി. നിരവധി രേഖകളും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: