രാജ്ന്ദദ്ഗാവ് :അഞ്ച് ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് വനിതാ നേതാവ് ഛത്തീസ്ഗഢില്‍ കീഴടങ്ങി. മാവോയിസ്റ്റ് ഭീകരര്‍ക്കെതിരെ രാജ്യ വ്യാപകമായി നടപടികള്‍ ശക്തമാക്കിയതിനെ തുടര്‍ന്നാണ് ഇവര്‍ പോലീസിനു മുമ്പാകെ കീഴടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
2011ലാണ് ഇവര്‍ മാവോയിസ്റ്റ് ഭീകര പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ ഏര്‍പ്പെടുന്നത്. സംസ്ഥാനത്തെ എട്ട് മാവോയിസ്റ്റ് ആക്രമണങ്ങളില്‍ ഇവര്‍ക്ക് പങ്കാളിത്തം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. നാഗ്പൂര്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പോലീസ് ഐജി ഹിമാന്‍ശു ഗുപ്ത അറിയിച്ചു.
രാജ്യത്തെ മാവോയിസ്റ്റ് ഭീകരതയ്ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വിവിധ സംസ്ഥാനങ്ങളിലെ മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ ഇവര്‍ കൂട്ടത്തോടെ കീഴടങ്ങാന്‍ തുടങ്ങിയിരുന്നു.
മാവോയിസറ്റ് കൊടും ഭീകരനെന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ടിരുന്ന ബല്‍ബീര്‍ ഛാര്ഘണ്ഡ് പോലീസ് മുമ്പാകെ കഴിഞ്ഞ മാസം കീഴടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: