ന്യൂദല്‍ഹി: ഭീകരവാദത്തെ ഒറ്റക്ക് പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പാക്കിസ്ഥാനില്‍ പോയി ജെയ്ഷെ-മുഹമ്മദ് ക്യാമ്പ് തകര്‍ത്തത് ഇതിനുള്ള ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കോസ്റ്റാറിക്കയില്‍ ഇന്ത്യന്‍ സമൂഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വികസന അജണ്ടയില്‍ നിന്ന് ശ്രദ്ധതിരിപ്പിക്കാന്‍ ഭീകരവാദം കാരണമാകരുത്. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. ലോകം മുഴുവന്‍ ഒരു കുടുംബമാണെന്നാണ് രാജ്യത്തിന്റെ തത്വശാസ്ത്രം. എന്നാല്‍, നമ്മുടെ അയല്‍രാജ്യം ഭീകരര്‍ക്ക്് പണം നല്കി സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്്ട്ര സമൂഹം നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് ഭീകരവാദം. ഭീകരവാദത്തിന് മതമില്ല. ഒരു മതവും ഭീകരാവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് സുഹൃത്തുക്കളെ മാറ്റാന്‍ കഴിയും എന്നാല്‍, അയല്‍ക്കാരെ മാറ്റാനാവില്ലെന്ന മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ പ്രസ്താവനയും വെങ്കയ്യ നായിഡു ഓര്‍മിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: