ശ്രീനഗര്‍ : ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലാണ് നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്റെ വെടിവെപ്പ് തുടരുന്നത്. പുലര്‍ച്ചെ 4.30 മുതല്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഷെല്ലാക്രമണം തുടങ്ങി.
കൂടാതെ തോക്കുകള്‍ ഉപയോഗിച്ചും ബിഎസ്എഫ് പോസ്റ്റുകളുടെ നേര്‍ക്ക് ആക്രമണം നടത്തിയിട്ടുണ്ട്. പ്രകോപത്തെ തുടര്‍ന്ന് ബിഎസ്ഫ് തിരിച്ചടിച്ചു. പ്രത്യാക്രമണം കടുത്തതോടെ 7.30 ന് പാക്കിസ്ഥാന് വെടിനിര്‍ത്തി.
അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പൂഞ്ച്, രജൗരി ജില്ലകളിലെ നിയന്ത്രണരേഖയ്ക്ക് അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: