ന്യൂദല്‍ഹി: ജനാധിപത്യത്തിന്റെ ഉത്സവം വന്നെത്തിയെന്നും എല്ലാവരും പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമാകണമെന്നും പ്രജാനമന്ത്രി നരേന്ദ്ര മോദി. പൊതു തെരഞ്ഞടുപ്പിനെ സ്വാഗതം ചെയ്ത് ട്വിറ്ററിലാണ് അദ്ദേഹം ഇത്തരത്തില്‍ ട്വീറ്റ് ചെയ്തത്.
തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് ഇന്ത്യന്‍ ജനത ജനാധിപത്യത്തെ സമ്പന്നമാക്കണം. ചരിത്രപരമായ ഫലം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി. ആദ്യമായ വോട്ടുചെയ്യുന്നവരെയും സ്വാഗതം ചെയ്ത അദ്ദേഹം നല്ല രീതിയില്‍ തെരഞ്ഞടുപ്പ് നടത്താന്‍ കമ്മീഷനും ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ആശംസകള്‍ അറിയിക്കുകയും ചെയ്തു.
സബ്കാ സാത് സബ്കാ വികാസ് എന്ന മുദ്യാവാക്യത്തിലൂടെ എന്‍ഡിഎ വീണ്ടും ജനവിധി തേടുകയാണ്. 70 വര്‍ഷമായി സാധ്യമാകാതിരുന്ന അടിസ്ഥാന സൗകര്യങ്ങള്‍ സാധ്യമാക്കുന്നതിനാണ് അഞ്ച് വര്‍ഷമായി പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷിതവും സമ്പന്നവും ശക്തവുമായ ഇന്ത്യയെ നിര്‍മ്മിക്കേണ്ട സമയമാണിത്. 2014 ല്‍ ജനം യുപിഎയെ തള്ളിക്കളഞ്ഞു. യുപിഎ സര്‍ക്കാരിന്റെ സ്വജനപക്ഷപാതം, നയങ്ങളിലെ മരവിപ്പ് തുടങ്ങിയ കാരണങ്ങളാലാണ് യുപിഎ സര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ന്നത്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ സ്ഥാനാര്‍ത്ഥികള്‍ക്കും അദ്ദേഹം ആശംസകള്‍ അറിയിച്ചു. നമ്മളെല്ലാം പല രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവരാണ് പക്ഷേ ഇന്ത്യയുടെ വികസനവും എല്ലാ ഇന്ത്യക്കാരുടേയും ശാക്തീകരണവും എന്ന ഒറ്റ ലക്ഷ്യമാണ് എല്ലാവര്‍ക്കുമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: