ദൃഷ്ട്വാ രാത്രിഷു ചന്ദ്രപാദജനിതാം
പാഥോരുഹാണാം വ്യഥാം
ദേവി ത്വം കരുണാകുലേവ കുരുഷേ
തദ്വൈരനിര്യാതനം
മാനാനമ്രമഹേശമൗലിവളഭീ
വാസസ്യ ശീതത്വിഷോ
നിത്യം പങ്കജപാദഘാതജനിതാ-
ബാധാ യദാധീയതേ
അല്ലയോ ദേവീ, ചന്ദ്രകിരണങ്ങളേറ്റ് താമരപ്പൂക്കള്‍ വേദനിക്കുന്നതു കണ്ട്, കരുണ നിറഞ്ഞ് അവിടുന്ന് സങ്കടപ്പെട്ട് പകരം വീട്ടുകയാണല്ലോ. പ്രണയത്താല്‍ കലഹിച്ച് കാല്ക്കല് വീണ മഹാദേവന്റെ ജടയിലുള്ള ചന്ദ്രക്കലയ്ക്ക് ആവര്‍ത്തിച്ചു ലഭിക്കുന്ന പ്രഹരം അതു വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: