മൊഹാലി: ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് റെക്കോഡുകളുടെ പെരുമഴ. ഫോമിലേക്കുയര്‍ന്ന രോഹിതും ധവാനും ആദ്യവിക്കറ്റില്‍ 193 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഓസ്ട്രേലിയക്കെതിരെ ഏകദിനത്തില്‍ കൂടുതല്‍ തവണ സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിക്കുന്ന സഖ്യമായി . ഇരുവരും ഇരുപത് കളികളില്‍നിന്ന് അഞ്ച് തവണ നൂറ് റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതോടെ വിന്‍ഡീസ് താരങ്ങളായ ഗ്രീനിഡ്ജിന്റെയും വിവ് റിച്ചാര്‍ഡ്സിന്റെയും റെക്കോഡ് പഴങ്കഥയായി.
ഏകദിനത്തില്‍ കൂടുതല്‍ സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിക്കുന്ന മൂന്നാമത്തെ ഓപ്പണിങ്ങ് ജോഡിയാണ് രോഹിത് ധവാന് സഖ്യം . നൂറ് മത്സരങ്ങളില്‍നിന്ന് പതിനഞ്ച് തവണ നൂറുകടന്നു. 21 സെഞ്ചുറികളോടെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ ഗാംഗുലിയും സച്ചിനുമാണ് ഒന്നാം സ്ഥാനത്ത്. പതിനാറ് സെഞ്ചുറികളോടെ മുന്‍ ഓസീസ് താരങ്ങളായ ഗില്‍ക്രിസ്റ്റും ഹെയ്ഡനുമാണ് രണ്ടാം സ്ഥാനത്ത്.
ഓസീസിനെതിരെ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ഓപ്പണിങ്ങ് ജോടിയാണ് ധവാന് – ശര്‍മ സഖ്യം. ഇരുപത് മത്സരങ്ങളില്‍നിന്ന് ഇരുവരും ഒന്നിച്ച് ആയിരം റണ്‍സ് തികച്ചു. മുന്‍ വിന്‍ഡീസ് താരങ്ങളായ ജോര്ഡന് ഗ്രീനിഡ്ജ്, ഡെസ്മണ്ട് ഹെയിന്‍സ് സഖ്യം മാത്രമാണ് ഇവര്‍ക്ക് മുന്നിലുള്ളത്. ഏകദിനത്തില്‍ കൂടുതല്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ അഞ്ചാമത്തെ സഖ്യമാണ് . 26 സെഞ്ചുറികളോടെ ഗാംഗുലി-സച്ചിന് സഖ്യമാണ് ഒന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: