ബാഴ്സലോണ: പെനാല്‍റ്റിയിലൂടെ ഒരു ഗോളും മറ്റൊരു ഗോളിന് വഴിയൊരുക്കിയും ലയണല്‍ മെസി ബാഴ്സയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. സ്പാനിഷ് ലീഗില്‍ റായോ വല്ലേകാനോക്കെതിരെ തുടക്കത്തില്‍ പിന്നില്‍ പോയ ബാഴ്സ പൊരുതിക്കയറി 3-1ന്റെ വിജയം സ്വന്തമാക്കി.
ഈ വിജയത്തോടെ ബാഴ്സ ലാലിഗയില്‍ വീണ്ടും ഏഴു പോയിന്റിന്റെ വ്യത്യാസത്തിന് മുന്നില്‍ കയറി. 27 മത്സരങ്ങളില്‍ അവര്‍ക്ക് 63 പോയിന്റായി. 27 മത്സരങ്ങളില്‍ 56 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.
ബാഴ്സയെ ഞെട്ടിച്ച് 24-ാം മിനിറ്റില്‍ റായോ ലീഡ് നേടി. റൗള്‍ ഡീ തോമസാണ് ബാഴ്സയുടെ വല കുലുക്കിയത്്. ഗോള്‍ വീണതോടെ ഉണര്‍ന്നുകളിച്ച ബാഴ്സ 38-ാം മിനിറ്റില്‍ സമനില കണ്ടെത്തി. ലയണല്‍ മെസിയുടെ ക്രോസ് ജെറാര്‍ഡ് പിക്വെ വലയിലേക്ക് തിരിച്ചുവിട്ടു. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം 1-1.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ മെസി ബാഴ്സയെ മുന്നിലെത്തിച്ചു. സ്പോട്ട് കിക്ക് ലക്ഷ്യത്തിലെത്തിച്ചാണ് മെസി ലീഡൊരുക്കിയത് 2-1. ലാ ലീഗയില്‍ മെസിയുടെ 26-ാം ഗോളാണിത്. മത്സരം അവസാനിക്കാന്‍ എട്ട് മിനിറ്റ് ശേഷിക്കെ ലൂയി സുവാരസും ലക്ഷ്യം കണ്ടതോടെ ബാഴ്സ 3-1 ന് ജയിച്ചുകയറി.
മറ്റൊരു മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് ലീഗന്‍സിനെ തോല്‍പ്പിച്ചു. അത്ലറ്റിക്കോ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്താണ്. റയല്‍ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്്. ഒന്നാം സ്ഥാനത്തുളള ബാഴ്സയെക്കാള്‍ പതിനഞ്ച് പോയിന്റിന് പിന്നിലാണവര്‍. 26 മത്സരങ്ങളില്‍ അവര്‍ക്ക് 48 പോയിന്റുണ്ട്. അടുത്ത മത്സരത്തില്‍ അവര്‍ വല്ലഡോളിഡിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: