ന്യൂദല്‍ഹി: രാജ്യത്തെ പരമോന്നത ബഹുമതികളായ പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ പുരസ്കാരങ്ങള്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് സമ്മാനിച്ചു. കേരളത്തില്‍ നിന്നും നടന് മോഹന്‍ലാല്‍ പത്മഭൂഷണ്‍ പുരസ്കാരവും ഗായകന് കെ.ജി ജയന് പത്മശ്രീ പുരസ്കാരവും ഏറ്റുവാങ്ങി.
ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്, മാധ്യമ പ്രവര്ത്തകന് കുല്‍ദീപ് നയ്യാര്‍ (മരണാനന്തരം), മുന്‍ ലോക് സഭാ ഡെപ്യൂട്ടി സ്പീക്കര്‍ കരിയ മുണ്ട, ഇന്ത്യന്‍ പര്‍വ്വതാരോഹക ബച്ചേന്ദ്രി പാല് എന്നിവരുള്‍പ്പടെ 14 പേര്‍ക്കാണ് ഇത്തവണ പത്മഭൂഷണ്‍ പുരസ്കാരം നല്കി രാജ്യം ആദരിച്ചത്.
പുരാവസ്തു ഗവേഷകന് കെ.കെ മുഹമ്മദ്, ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, കൊല്‍ക്കത്ത ടാറ്റ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.മാമ്മന്‍ ചാണ്ടി, അന്തരിച്ച ഹിന്ദി നടന് കാദര്‍ ഖാന് (മരണാനന്തരം) എന്നിവരുള്‍പ്പടെ 94 പേര്‍ക്കാണ് പത്മശ്രീ പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: