പത്തനംതിട്ട: ശബരിമല വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ച 100 കോടി കൊണ്ടുപോയി തിന്നട്ടെയെന്ന് മന്ത്രി എം.എം. മണി. പെരുനാട്ടില്‍ റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ശബരിമലയേയും തീര്‍ത്ഥാടകരെയും അപമാനിച്ചുള്ള മണിയുടെ പ്രസ്താവന.
ശബരിമലയേയും, വിശ്വാസങ്ങളേയും സിപിഎം നേതാക്കളും മന്ത്രിമാരും അപമാനിക്കുന്നത് പുതിയ സംഭവല്ല. കള്ളും കഞ്ചാവും ഉപയോഗിക്കുന്നവരാണ് ശബരിമലക്ക് പോകുന്നതെന്നും നിരവധി യുവതികള്‍ ശബരിമലയില്‍ ആചാരലഘനം നടത്തിയെന്നുമടക്കമുള്ള പ്രസംഗങ്ങള്‍ നേരത്തേ തന്നെ മണി നടത്തിയിരുന്നു.
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടകാലത്ത് പലവിധ നികുതിയിനത്തില്‍ കോടികളാണ് സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത് എന്നിരിക്കേയാണ് 100 കോടി ദേവസ്വം ബോര്‍ഡിന് നല്‍കിയതിനെ ഔദാര്യം എന്ന രീതിയില്‍ വളരെ മോശമായി ചിത്രീകരിച്ച് മന്ത്രി മണി പ്രസംഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: