ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അജയ്യത ഒരിക്കല്‍ കൂടി വെളിവാക്കി അഭിപ്രായ സര്‍വ്വേ. പുല്‍വാമ ഭീകരാക്രമണവും അതിനുള്ള തിരിച്ചടിയും മോദിയുടെ ജയപ്രിയത ഏഴു ശതമാനം കൂട്ടിയതായി ടൈംസ് നൗവും വിഎംആറും ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ റേറ്റിങ്ങ് മൂന്നു ശതമാനം ഇടിഞ്ഞിട്ടുമുണ്ട്.
ഫെബ്രുവരി അഞ്ചിനും 21നും ഇടയ്ക്ക് നടത്തില്‍ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 52 ശതമാനം പേരും മോദിയാണ് വീണ്ടും പ്രധാനമന്ത്രിയാകാന്‍ അനുയോജ്യനെന്ന് വ്യക്തമാക്കി. രാഹുലിനെ വെറും 27 ശതമാനം പേര് മാത്രമാണ് തുണച്ചത്.
പ്രാദേശിക നേതാക്കള്‍ക്ക് 7.3 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളത്. ജനുവരി ആദ്യം നടത്തിയ സര്‍വേയില്‍ 30 ശതമാനം പേരാണ് രാഹുലിനെ തുണച്ചത്. ഇത് 27 ശതമാനമായി കുറഞ്ഞു. അന്ന് 44.4 ശതമാനം പേരാണ് മോദിക്കനുകൂലമായി വോട്ട് ചെയ്തതെന്നും ഇപ്പോള്‍ അത് 52 ശതമാനമായതായും സര്വ്വേക്കാര് പറഞ്ഞു. പ്രാദേശിക നേതാക്കളെ അന്ന് 13.8 ശതമാനം പേരാണ് തുണച്ചത്. ഇത് 7.3 ശതമാനമായി കുറഞ്ഞു.
തൊഴില്‍ നഷ്ടപ്പെടുന്നവര്‍ മോദി ഭരണത്തില്‍ കുറഞ്ഞതായും 40 ശതമാനം പേരും ചൂണ്ടിക്കാട്ടി. ജോലി നഷ്ടപ്പെടുന്ന അവസ്ഥ കുറഞ്ഞു, തൊഴിലവസരം കൂടി, അവര്‍ അഭിപ്രായപ്പെട്ടു. ആദായ നികുതി ഇളവ് നല്‍കിയതിനെ മിക്കവരും നല്ല കാര്യമായി തന്നെ കണ്ടു. ഇക്കാര്യത്തില്‍ മോദിയുടെ ലക്ഷ്യം വളരെ നല്ലതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: