പത്തനംതിട്ട: പത്ത് ദിവസം നീളുന്ന ഉത്സവത്തിനായി ശബരിമല നട തുറന്നു.ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ നട തുറന്നത് .സ്വര്‍ണ്ണം പൂശിയ പുതിയ ശ്രീകോവില്‍ വാതിലിന്റെ സമര്‍പ്പണവും നടന്നു.
നാളെ രാവിലെ 7.30 ന് കൊടിയേറ്റ് നടക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകള്‍. ബിംബ ശുദ്ധി ക്രിയകളും തുടര്‍ന്ന് നടക്കും.ശേഷം ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കും.വൈകുന്നേരം 6.30ന് ദീപാരാധന. തുടര്‍ന്ന് അത്താഴപൂജ, മുളയിടല്‍, ശ്രീഭൂതബലി എന്നിവയും നടക്കും.
21 നാണ് ആറാട്ട് പൂജ നടക്കുക.ഇത്തവണ ശബരിമലയില്‍ നിരോധനാജ്ഞ ഉണ്ടാകില്ല. സുരക്ഷാ ചുമതലകള്‍ക്കായി 300 പോലീസുകാരാണുണ്ടാവുക. ഇത്തവണ മൂന്ന് എസ്പി മാരുടെ നേതൃത്വത്തില്‍ 300 പോലീസുകാരെ മാത്രമാണ് സുരക്ഷാ ചുമതലകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.
കടുത്ത വേനലില്‍ പമ്പ വറ്റി വരണ്ടതിനാല്‍ കുള്ളാര്‍ ഡാം തുറന്ന് വെള്ളം വിടുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: