കോട്ടയം: എല്ലാ വിഭാഗങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കുകയാണ് ബിജെപി ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. ന്യൂനപക്ഷമോര്‍ച്ചയുടെ സംസ്ഥാന മഹാസംഗമം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവര്ക്കും വികസനം, ആരോടും പ്രീണനമില്ല ഇതാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. കേരളത്തില്‍ ന്യൂനപക്ഷങ്ങളെ തരം പോലെ ഉപയോഗിച്ചവരാണ് യുഡിഎഫും എല്‍ഡിഎഫും. തെരഞ്ഞെടുപ്പ് സമയത്ത് കറവപ്പശുവായിട്ടാണ് ഇരുമുന്നണികളും ന്യൂനപക്ഷങ്ങളെ കാണുന്നത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കറിവേപ്പില പോലെയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഓര്‍ത്തഡോക്സ് സഭ വേട്ടയാടപ്പെടുകയാണെന്നും ഇരുമുന്നണികളും തങ്ങളെ ചതിച്ചെന്ന് സഭാ നേതൃത്വം പരാതിപ്പെട്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സഭയുടെ ന്യായമായ ആവശ്യങ്ങള്‍ ഇരുമുന്നണികളും അവഗണിച്ചു. അവര്‍ക്ക് നീതി നല്കാന് ബിജെപി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കൈയില്‍ ഖുറാനും മറുകൈയില്‍ കമ്പ്യൂട്ടറുമായി മുന്നേറാനാണ് ദല്‍ഹിയിലെ മുസ്ലിം യുവസമ്മേളനത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
എല്ലാവര്ക്കും ഒപ്പം എല്ലാവരുടെയും വികസനമായിട്ടാണ് ബിജെപി മുന്നോട്ട് പോകുന്നതെന്ന് ന്യൂനപക്ഷമോര്‍ച്ച ദേശീയ പ്രസിഡന്റ് അബ്ദുള്‍ റഷീദ് അന്‍സാരി മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. പിഎംജിഎസ്വൈ പദ്ധതി പ്രകാരം റോഡ് നിര്‍മിക്കുമ്പോള്‍ അതിന്റെ ഗുണം ഒരു വിഭാഗത്തിന് മാത്രമല്ല എല്ലാവര്‍ക്കുമാണ് ലഭിക്കുന്നത്. ബിജെപി ലക്ഷ്യമിടുന്നത് ഈ തരത്തിലുള്ള വികസനമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താന്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുടെ കാലു പിടിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസും സിപിഎമ്മും എന്ന് ബിജെപി കേരള പ്രഭാരി സത്യകുമാര്‍ പറഞ്ഞു.
സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു അധ്യക്ഷനായി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, വൈസ് പ്രസിഡന്റ് അഡ്വ.ജി. രാമന്നായര്, ന്യൂനപക്ഷമോര്‍ച്ച അഖിലേന്ത്യ സെക്രട്ടറി കെ.വി. സാബു, ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍, ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ഭാരവാഹികളായ കെ.വി. സുലൈമാന്‍, സി.പി. സെബാസ്റ്റ്യന്‍, നിരണം രാജന്, കുഞ്ഞുമുഹമ്മദ്, ടി.ടി. ആന്റോ, ഷൗക്കത്തലി, ബിജോയി തോമസ്, പി.വി. ജോര്‍ജ്, ഡാനി ജെ. പോള്‍, റിസണ്‍ ചെവിടന്‍, ജിജോ ജോസഫ്, ജബ്ബാര്‍ മണലൂര്‍, ഷിബു ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: