ബെസിറ്റിയര്: വിന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര ഇംഗ്ലണ്ട്് തൂത്തുവാരി. അവസാന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം നേടിയത്.
ടോസ് നേടി ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് പതിമൂന്ന് ഓവറില്‍ 71 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 10.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഓപ്പണര്‍മാരായ അലക്സ് ഹെയ്ല്‍സ് (20), ജോണി ബേര്‍സ്റ്റോ (37) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് നഷ്ടമായത്.
പതിനൊന്ന് റണ്‍സ് വീതം നേടിയ നായകന് ജെയ്സണ്‍ ഹോള്‍ഡര്‍, നിക്കോളാസ് പൂറന്, ജോണ്‍ ക്യാംബെല് എന്നിവരാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍മാര്‍. മൂന്നോവറില്‍ ഏഴു റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഡേവിഡ് വില്ലിയുടെ പ്രകടനമാണ് വിന്‍ഡീസ് ബാറ്റിങ്ങ് നിരയെ തകര്‍ത്തത്. മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബാറ്റ്സ്മാന്മാര് പരാജയപ്പെട്ടതാണ് വിന്‍ഡീസിനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. കഴിഞ്ഞ മത്സരത്തില്‍ വിന്‍ഡീസ് 45 റണ്‍സിന് പുറത്തായി വലിയ നാണക്കേട് നേരിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: