വില്ലിങ്ങ്ടണ്‍: റോസ് ടെയ്ലറുടെ ഇരട്ട സെഞ്ചുറിക്ക് പിന്നാലെ ബംഗ്ലാദേശിന്റെ മൂന്ന് വിക്കറ്റും പിഴുതെടുത്ത ന്യൂസിലന്ഡ്് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയപ്രതീക്ഷ നിലനിര്‍ത്തി.
ഒന്നാം ഇന്നിങ്ങ്സില്‍ 221 റണ്‍സ് ലീഡ് വഴങ്ങിയ ബംഗ്ലാദേശ് നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന പരിതാപകരമായഅവസ്ഥയിലാണ്. ഇന്നിങ്ങ്സ് തോല്‍വി ഒഴിവാക്കാന്‍ ഇനി 141 റണ്‍സ് കൂടി നേടണം. ശേഷിക്കുന്നത് ഏഴു വിക്കറ്റ് മാത്രം.
ബംഗ്ലാദേശിന്റെ 211 റണ്‍സെന്ന ഒന്നാം ഇന്നിങ്ങ്സ്് സ്കോറിന് മറുപടിയായി ന്യൂസിലന്‍ഡ് റോസ് ടെയ്ലറുടെ ഇരട്ട സെഞ്ചുറിയില്‍ ആറു വിക്കറ്റിന് 432 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തു. ഇതോടെ ന്യുസിലന്‍ഡിന് 221 റണ്‍സ് ലീഡ് ലഭിച്ചു.
നേരത്തെ രണ്ട് തവണ ഫീല്‍ഡര്‍മാര്‍ കൈവിട്ട റോസ് ടെയ്ലര് 212 പന്തിലാണ് 200 റണ്‍സ് നേടിയത്. മഴ മൂലം ആദ്യ രണ്ട് ദിവസത്തെ കളി പൂര്‍ണമായി തടസ്സപ്പെട്ടിരുന്നു.
സ്കോര്‍: ബംഗ്ലാദേശ് 211, മൂന്ന് വിക്കറ്റിന് 80, ന്യൂസിലന്‍ഡ് ആറു വിക്കറ്റിന് 432 ഡിക്ലയേഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: