കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പി.ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പരിഹാസവുമായി അഡ്വ.ജയശങ്കര്‍ രംഗത്ത്. “മാണിസാറും മോനും കൂടി പാവം പി.ജെ ജോസഫിനെ ഒതുക്കി. മൂന്നാം യു.പി.എ സര്‍ക്കാരില്‍ ജോസ് കെ മാണി സഹമന്ത്രിയാകുമെന്ന് ജാതകത്തിലുണ്ട്. അതിനു ടാങ്കു വെക്കാന്‍ ഔസേപ്പച്ചനെയല്ല ഒരുത്തനെയും അനുവദിക്കില്ലെന്ന് ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തോമസ് ചാഴിക്കാടനാണ് കോട്ടയത്ത് നമ്മുടെ സ്ഥാനാര്‍ഥി. ചിഹ്നം രണ്ടില.
മാണിസാറും മോനും കൂടി പാവം പി.ജെ ജോസഫിനെ ഒതുക്കി; അതിയാന്റെ സീനിയോറിറ്റിയും സല്‍സ്വഭാവവും പരിഗണിച്ചില്ല; പാര്‍ലമെന്റംഗമാകണമെന്ന അഭിലാഷം തൃണവല്ഗണിച്ചു എന്നൊക്കെയാണ് കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നത്. പക്ഷേ അതൊന്നും സത്യമല്ല.
ഔസേപ്പച്ചന്റെ അര്‍ഹതയെ പറ്റി ആര്‍ക്കും സംശയമില്ല. കത്തോലിക്കനാണ്, കര്‍ഷകനാണ്, അതിപുരാതന കേരള കോണ്‍ഗ്രസുകാരനാണ്, പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാനാണ്.
പക്ഷേ, ഔസേപ്പച്ചന് കോട്ടയംകാരനല്ല. തൊടുപുഴക്കടുത്ത് പുറപ്പുഴയാണ് സ്വദേശം. ഒരു പുറപ്പുഴക്കാരനെ കോട്ടയത്തു സ്ഥാനാര്‍ഥിയാക്കുന്നത് അധ്വാനവര്‍ഗ സിദ്ധാന്തത്തിന്‍്റെ ലംഘനമാണ്. മാത്രമല്ല, തെരഞ്ഞെടുക്കപ്പെട്ടാല്‍ അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വരും, തൊടുപുഴയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. അത് സര്‍ക്കാരിനും പാര്‍ട്ടിക്കും അധികച്ചിലവാകും.
മൂന്നാം യു.പി.എ സര്‍ക്കാരില്‍ ജോസ് കെ മാണി സഹമന്ത്രിയാകുമെന്ന് ജാതകത്തിലുണ്ട്. അതിനു ടാങ്കു വെക്കാന്‍ ഔസേപ്പച്ചനെയല്ല ഒരുത്തനെയും അനുവദിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: