ന്യൂദല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരസംഘടനയുടെ തലവന്‍ മസൂദ് അസറിനെ ‘ജി’ എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്തതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ ശക്തമാവുന്നു.
മസൂദ് അസറിനെ ഇന്ത്യയില്‍ നിന്ന് വിട്ടയയ്ക്കുന്നതുമായി ബന്ധപ്പെട്ട ട്വീറ്റിലാണ് രാഹുല്‍ ഗാന്ധി മസൂദ് അസര്‍’ജി’ എന്ന് വിശേഷിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഫ് ജവാന് അനില്‍ കുമാര്‍ ആസൈാദിന്റെ അച്ഛന് വമര്‍ശനവുമായി എത്തി. രാഹുലിന്റെ ഈ പരാമര്‍ശം തെറ്റായി പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവം വിവാദമായതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഉള്‍പ്പടെ നിരവധിയാളുകള്‍ ഇതിനെതിരെ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ലഷ്കര്‍ ഇ തോയ്ബ നേതാവ് ഒസാമ ബിന്‍ലാദനെ ഒസാമ’ജി’ എന്നും ഹാഫിസ് സയീദിനെ സാഹബ് എന്നും അഭിസംബോധന ചെയ്തുമായി ബന്ധപ്പെടുത്തിയാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഇതിനെ താരതമ്യപ്പെടുത്തിയത്.
വോട്ടിനു വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാണെന്ന കോണ്‍ഗ്രസ്സിന്റെ നയമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിടുന്നത് വീരമൃത്യു വരിച്ച ധീര ജവാന്മാരെ അപമാനിക്കുന്നതിന് തുല്യമാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: